തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളുടെ ചുമതല മന്ത്രിമാർക്ക് വിഭജിച്ച് സർക്കാർ ഉത്തരവിറക്കി. പൊതുഭരണ (ഏകോപനം) വകുപ്പിന്റെ സ.ഉ.(സാധാ) നം. 2687/2026/GAD പ്രകാരമാണ് പുതിയ ക്രമീകരണം നിലവിൽ വന്നത്.
പുതിയ ഉത്തരവ് പ്രകാരം തിരുവനന്തപുരം ജില്ലയുടെ ചുമതല മന്ത്രി സി.പി. ജോണിനും, കൊല്ലം ജില്ലയുടെ ചുമതല മന്ത്രി ഷിബു ബേബി ജോണിനും, പത്തനംതിട്ട ജില്ലയുടെ ചുമതല പി.സി. വിഷ്ണുനാഥിനും നൽകി. ആലപ്പുഴ ജില്ലയുടെ ചുമതല എം. ലിജുവിനും, കോട്ടയം ജില്ലയുടെ ചുമതല മോൻസ് ജോസഫിനും, ഇടുക്കി ജില്ലയുടെ ചുമതല അനൂപ് ജേക്കബിനും ഏൽപ്പിച്ചു.
എറണാകുളം ജില്ലയുടെ ചുമതല റോജി എം. ജോണിനും, തൃശൂർ ജില്ലയുടെ ചുമതല ഒ. ജെ. ജനീഷിനും, പാലക്കാട് ജില്ലയുടെ ചുമതല എൻ. ഷംസുദ്ദീനിനും, മലപ്പുറം ജില്ലയുടെ ചുമതല പി.കെ. ബഷീറിനും, കോഴിക്കോട് ജില്ലയുടെ ചുമതല എ.പി. അനിൽകുമാറിനും നൽകി.
അതേസമയം വയനാട് ജില്ലയുടെ ചുമതല ടി.സി. നിഖിലിനും, കണ്ണൂർ ജില്ലയുടെ ചുമതല സണ്ണി ജോസഫിനും, കാസർഗോഡ് ജില്ലയുടെ ചുമതല കെ.എം. ഷാജിക്കുമാണ് നൽകിയിരിക്കുന്നത്.
2026 മെയ് 30-ന് പുറത്തിറക്കിയ ഉത്തരവ് ഗവർണറുടെ ഉത്തരവിൻ പ്രകാരമാണ് പുറപ്പെടുവിച്ചിരിക്കുന്നതെന്ന് സർക്കാർ അറിയിച്ചു.









































































