മലയാള സിനിമ ജനനായകൻ റിലീസിന് പിന്നാലെ നടന്ന ഓണ്‍ലൈന്‍ ചോര്‍ച്ച കേസില്‍ അന്വേഷണം ശക്തമാക്കി പൊലീസ്. കേസിലെ മുഖ്യപ്രതിയായ ഫ്രീലാന്‍സ് എഡിറ്റര്‍ ഉള്‍പ്പെടെ മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്തതായി അന്വേഷണസംഘം അറിയിച്ചു. ഇതോടെ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം ഒന്‍പതായി.
സിനിമയുടെ എഡിറ്റിംഗ് ഘട്ടത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍ അനധികൃതമായി പുറത്തേക്ക് പോയതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ടെലഗ്രാം ഉള്‍പ്പെടെയുള്ള പ്ലാറ്റ്ഫോമുകളിലൂടെ സിനിമ പ്രചരിപ്പിച്ചതായും പൊലീസ് വ്യക്തമാക്കുന്നു.
ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരെ കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. സിനിമാ ചോര്‍ച്ച തടയുന്നതിനായി സൈബര്‍ നിരീക്ഷണം ശക്തമാക്കിയതായും അന്വേഷണസംഘം വ്യക്തമാക്കി.













































































