നാലു പേർക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ഉധംപൂരിലെ സൈനിക ആശുപത്രിയിലേക്ക് വ്യോമമാർഗം മാറ്റി.
ഇന്നലെ വൈകിട്ട് ആറിന് പൂഞ്ചിലെ ഷാ സിത്താർ മേഖലയിലൂടെ പോകുമ്ബോഴാണ് വ്യോമസേന വാഹനവ്യൂഹത്തിന് നേരെ ഭീകരർ തുരുതുരാ വെടിയുതിർത്തത്. സംഭവത്തിനു ശേഷം രക്ഷപ്പെട്ട ഭീകരർക്കായി സുരക്ഷാസേന തെരച്ചില്‍ ഊർജ്ജിതമാക്കി. രാഷ്ട്രീയ റൈഫിള്‍സും ജമ്മുകാശ്മീർ പൊലീസും സംയുക്തമായാണ് നീക്കങ്ങള്‍ നടത്തുന്നത്. പൂഞ്ചില്‍ ആകമാനം സുരക്ഷ ശക്തമാക്കി.