തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നാരാ പട്ടണത്തിലെപൊതുപരിപാടിയിലൽ
പ്രസംഗിക്കുന്നതിനിടെയായിരുന്നു സംഭവം. നെഞ്ചില്‍ വെടിയേറ്റ ഷിന്‍സോയെ ആശുപത്രിയിലേക്ക് മാറ്റിയതായി പബ്ലിക് ബ്രോഡ്കാസ്റ്റര്‍ എന്‍എച്ച്‌കെ റിപ്പോര്‍ട്ട് ചെയ്തു. അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് വിവരം.
രാവിലെ 11:30 ഓടെ നാരയിലെ ഒരു തെരുവില്‍ തിരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗം നടത്തുകയായിരുന്ന ആബെയ്ക്കുനേരെ ഒരു അജ്ഞാതന്‍ വെടി ഉതിര്‍ക്കുകയായിരുന്നുവെന്ന് ജപ്പാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. നെഞ്ചിലാണ് വെടിയേറ്റത്. രക്തം വാര്‍ന്ന് കുഴഞ്ഞു വീണ ആബെയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില ഗുരുതരമാണെന്ന് എന്‍എച്ച്‌കെ റിപ്പോര്‍ട്ട് ചെയ്യുന്നു.