കൊല്ലത്ത് ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്നുപേർ കസ്റ്റഡിയിൽ. രണ്ടു വാഹനങ്ങളും പിടിച്ചെടുത്തു.
കൊല്ലം ചാത്തന്നൂർ സ്വദേശികളാണ് പിടിയിൽ ആയി എന്നാണ് സൂചന.പ്രതികൾ തമിഴ്നാട്ടിലെ തെങ്കാശിയിലാണ് പിടിയിലായെന്ന് സൂചന ലഭിച്ചിരിക്കുന്നത്.
*പിടിയിലായത് ചാത്തന്നൂർ സ്വദേശികളായ 2പുരുഷന്മാരും ഒരു സ്ത്രീയും*
കൊല്ലം ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിൽ നിർണായക വഴിത്തിരിവ്
ഒരു കുടുംബത്തിലെ ഭാര്യയും ഭർത്താവും മകനുമാണ് അറസ്റ്റിലായത് എന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം.കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നതേയുള്ളു.
രണ്ടു വാഹനങ്ങളും കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നാണ് വിവരം.
കൊല്ലം കമ്മിഷണറുടെ സ്ക്വാഡാണ് തെങ്കാശി പുളിയറയിൽനിന്നു മൂന്നുപേരെയും പിടികൂടിയത്.
കുട്ടിയുടെ പിതാവുമായുള്ള സാമ്പത്തിക തർക്കമാണ് തട്ടിക്കൊണ്ടുപോകലിനു കാരണമെന്നാണ് വിവരം.
കുട്ടിയുടെ പിതാവിനെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നതിനിടെയാണ് മൂന്നുപേർ കസ്റ്റഡിയിലായത്.
നഴ്സുമാരുടെ റിക്രൂട്മെന്റും നഴ്സിങ് പ്രവേശനവുമായും ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണോ തട്ടിക്കൊണ്ടുപോകലിൽ കലാശിച്ചതെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ടെങ്കിലും സ്ഥിരീകരണമില്ല.
കുട്ടിയുടെ പിതാവ് പത്തനംതിട്ടയിൽ സ്വകാര്യ ആശുപത്രിയിൽ നഴ്സാണ്.