അരുവിക്കരയില്‍ ഭാര്യയെയും ഭാര്യാ മാതാവിനെയും ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ച തിരുവനന്തപുരം മെഡിക്കൽ കോളജ് ജീവനക്കാരൻ അലി അക്ബർ (56) ആറു ദിവസത്തിന് ശേഷം മരണത്തിന് കീഴടങ്ങി.
കഴിഞ്ഞ വ്യാഴാഴ്ചയാണ് അഴീക്കോട് വളവെട്ടി പുലിക്കുഴി ആര്‍ഷാസില്‍ ഷഹീറ (65), മകള്‍ നെടുമങ്ങാട് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക മുംതാസ് (47) എന്നിവരെ വെട്ടിയും പെട്രോളൊഴിച്ചു കത്തിച്ചും അലി അക്ബർ കൊലപ്പെടുത്തിയത്.
65 ശതമാനം തീ പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 9.20 നാണ് അലി അക്ബർ മരിച്ചത്.
ഓൺലൈൻ ചൂതാട്ടത്തിൽ ഏർപ്പെട്ടതിനെ തുടർന്ന് കടബാധ്യത കുമിഞ്ഞു കൂടിയതും ദമ്പതികൾ തമ്മിൽ 10 വർഷമായി കുടുംബകോടതിയിൽ നിലനിൽക്കുന്ന കേസുമാണ് കൊലപാതകത്തിൽ കലാശിച്ചത്.
ഒരു വീട്ടില്‍ തന്നെ ഇരുനിലകളിലായിവെവ്വേറെയായിരുന്നു അലിയും ഭാര്യയും താമസിച്ചിരുന്നത്. കടംവീട്ടാൻ വീട് വിറ്റ് പണം നല്‍കണമെന്ന് അലി അക്ബര്‍ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍, ഭാര്യയും ഭാര്യാമാതാവും അതിനു സമ്മതിക്കാത്തതിനാല്‍ വഴക്ക് പതിവായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
ഭാര്യ മുംതാസുമായി കുടുംബകോടതിയില്‍ നിലനില്‍ക്കുന്ന കേസുമായി ബന്ധപ്പെട്ട ഗാര്‍ഹികാതിക്രമ കേസുകളിലെ ഉത്തരവുകൾ ആത്മഹത്യ കുറിപ്പിനൊപ്പം ചേര്‍ത്തിരുന്നു.