ലോക്സഭയിൽ റയിൽവേ ഭേദഗതി നിയമ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രസിദ്ധീകരണത്തിന് :-
കോട്ടയം റയിൽവേ സ്റ്റേഷൻ വികസനം അടിയന്തിര നടപടി ഉണ്ടാകണം :-
ഫ്രാൻസിസ് ജോർജ് എം.പി.
വരുമാനത്തിൻ്റെ കാര്യത്തിൽ സതേൺ റെയിൽവേയിൽ ആകെയുള്ള 727 സ്റ്റേഷനുകളിൽ ഇരുപത്തി ഒന്നാം സ്ഥാനത്ത് നിൽക്കുന്നതും ദിനം പ്രതി ഇരുപത്തയ്യായിരത്തോളം യാത്രക്കാർ കടന്നുപോകുന്നതുമായ സ്റ്റേഷനാണ് കോട്ടയം.
2011 ലെ ബജറ്റിൽ കോട്ടയം സ്റ്റേഷനെ കോച്ചിങ്ങ് ടെർമിനൽ സ്റ്റേഷൻ ആയി ഉയർത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും തുടർ നടപടികൾ ഒന്നും ഉണ്ടായില്ല.
മധ്യകേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും കോട്ടയം ജില്ലാ ആസ്ഥാനത്തുള്ളതുമായ ഈ സ്റ്റേഷനിലൂടെയാണ് ലക്ഷക്കണക്കിന് ശബരിമല തീർത്ഥാടകർ കടന്നു പോകുന്നത്.
ശബരിമലയോടൊപ്പം നിരവധി തീർത്ഥാടന കേന്ദ്രങ്ങൾ കോട്ടയത്ത് ഉണ്ട്. അതുപോലെ തന്നെ ടൂറിസം രംഗത്ത് കുമരകവും തേക്കടിയും ഉൾപ്പെടെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് ആളുകൾ വരുന്നത് ഈ സ്റ്റേഷൻ വഴിയാണന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതോടൊപ്പം മറ്റ് സ്റ്റേഷനുകളിലെ വികസന പ്രവർത്തനങ്ങൾ ത്വരിതപ്പെടുവാൻ നടപടി ഉണ്ടാകണം.
ആറ് ട്രാക്കുകൾ ഉണ്ടങ്കിലും ഫ്രലപ്രദമായി ഇത് ഉയോഗിക്കാൻ റയിൽവേ അധികൃതർ തയ്യാറാകുന്നില്ലന്ന് അദ്ദേഹം പറഞ്ഞു.
കോട്ടയം റയിൽവേ സ്റ്റേഷനിലെ രണ്ടാം കവാടം ഭാഗികമായി തുറന്ന് കൊടുത്തു എങ്കിലും അത് പൂർണ്ണ തോതിൽ പ്രവർത്തനക്ഷമം ആയിട്ടില്ല. ഇനിയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ എത്രയും വേഗം പൂർത്തിയാക്കി ഉദ്ഘാടനം ചെയ്യണമെന്ന് ഫ്രാൻസിസ് ജോർജ് ആവശ്യപ്പെട്ടു.
2000 കിലോമീറ്റർ വരെ റയിൽവേയുടെ നിലവിലുള്ള(Railway Platform Tourn Around System) തീരുമാനപ്രകാരം ട്രയിൻ സർവ്വീസ് നീട്ടുന്നതിന് തടസ്സങ്ങൾ ഒന്നുമില്ല.
എറണാകുളം വരെ ഇപ്പോൾ സർവീസ് നടത്തുന്ന ബാഗ്ലൂർ - എറണാകുളം ഇൻ്റർസിറ്റി എക്സ്പ്രസ്സ്, പാലക്കാട് - എറണാകുളം മെമ്മു എന്നീ ട്രയിനുകൾ കോട്ടയം വരെ നീട്ടുന്നതിന് ഇത് പ്രകാരം യാതൊരു തടസ്സങ്ങളും ഇല്ല.
ഇത് ആരംഭിക്കാൻ സത്വര നടപടി സ്വീകരിക്കണം.
റയിൽവേ ബോർഡും ട്രയിനുകളുടെ സമയം നിശ്ചയിക്കുന്ന സമിതയും അംഗീകരിച്ചിട്ടുള്ള പൂനൈ - എറണാകുളം പൂർണ്ണ എക്സ്പ്രസ്സ്, എറണാകുളം -പൂനൈ സൂപ്പർ ഫാസ്റ് എക്സ്പ്രസ് പ്രസ്സ് ട്രയിനുകളും കോട്ടയത്തേക്ക് നീട്ടണമെന്നും ഫ്രാൻസിസ് ജോർജ് എം.പി ആവശ്യപ്പെട്ടു.