തൃശ്ശൂര്‍: പത്ത് വര്‍ഷങ്ങളായി ഒളരിക്കരയില്‍ പ്രവര്‍ത്തിച്ചു വരുന്ന സൂര്യകാന്തി സംഗീത നൃത്തസഭ 2022
ഒക്ടോബര്‍ 20, 21, 22 തിയ്യതികളില്‍ സൂര്യകാന്തി ഫെസ്റ്റിവല്‍ 2022 സംഘടിപ്പിക്കുന്നു. സൂര്യകാന്തിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ ഏഴു ഭരതനാട്യം നര്‍ത്തകിമാരുടെ രംഗപ്രവേശം, ഡോ. മിനി പ്രമോദ് മേനോനും സംഘവും (കലന്ദിക സ്കൂള്‍ ഓഫ് ഡാന്‍സ്, കൊച്ചി) അവതരിപ്പിക്കുന്ന 'വന്ദേവിനായകം' മോഹിനിയാട്ട സംഘാവതരണം, സുരേന്ദ്രനാഥ്- ബിജിനാ സുരേന്ദ്രനാഥ് (നൃത്ത്യരാവലി കള്‍ച്ചറല്‍ അക്കാദമി, ഹൈദരാബാദ്) ദമ്പതികളുടെ കൂച്ചിപ്പുഡി രംഗാവതരണം, മഞ്ജു വി നായരും സംഘവും അവതരിപ്പിക്കുന്ന പ്രമേയാധിഷ്ഠിത ഭരതനാട്യ സംഘാവിഷ്ക്കാരം 'ഭൗമി', സൂര്യകാന്തി സംഗീത നൃത്തസഭയിലെ മുതിര്‍ന്ന നര്‍ത്തകരുടെ നൃത്താവതരണം, ഗുരു പത്മശ്രീ കലാമണ്ഡലം ഗോപി, പ്രൊഫ. ജോര്‍ജ്ജ് എസ് പോള്‍ എന്നിവര്‍ക്ക് സൂര്യകാന്തി പുരസ്ക്കാര സമര്‍പ്പണം, സാംസ്കാരിക സമ്മേളനം എന്നിവയാണ് സൂര്യകാന്തി ഫെസ്റ്റിവലിന്‍റെ ഭാഗമായി അരങ്ങിലെത്തുന്നത്.
ക്ലാസ്സിക്കല്‍ കലകളുടെ പരിപോഷണത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന സൂര്യകാന്തി, ഇതിനകം ദേശീയ ശ്രദ്ധ നേടി കഴിഞ്ഞിട്ടുണ്ട്. സമഗ്രവുംശാസ്ത്രീയവുമായരീതിശാസ്ത്രത്തില്‍ അധിഷ്ഠിതമായി വര്‍ഷങ്ങളുടെ പരിശീലനത്തിനു ശേഷമാണ് നര്‍ത്തകര്‍ അരങ്ങിലെത്തുന്നത്. കലാക്ഷേത്ര രാഖി സതീഷിന്‍റെ കീഴില്‍ അഭ്യസനം പൂര്‍ത്തിയാക്കിയ ദുര്‍ഗ്ഗപ്രിയ എ.എസ്., അഞ്ജലി നിര്‍മ്മല്‍ പി, അപര്‍ണ്ണ മനേഷ്, നിഹാര ബാബു, അല്‍ക്ക രാജേഷ്, വരദ
നന്ദകിഷോര്‍, ആന്‍വില കരോള്‍ ബിജു എന്നിവരാണ് ഒക്ടോബര്‍ 22 ശനിയാഴ്ച്ച വൈകീട്ട് 6.30ന് രംഗപ്രവേശനം നടത്തുന്നത്.
ഒക്ടോബര്‍ 20ന് വൈകുന്നേരം 5.30ന് ഗുരു പത്മശ്രീ കലാമണ്ഡലം ക്ഷേമാവതി ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യുന്നു. എം.പി. സുരേന്ദ്രന്‍ (സീനിയര്‍ ജേര്‍ണലിസ്റ്റ്) വയലാ രാജേന്ദ്രന്‍, ഗുരു. അനുപമ മോഹന്‍, ഗുരു ഗീതാ പദ്മകുമാര്‍ എന്നിവരുടെ വിശിഷ്ട സാന്നിദ്ധ്യം ഉണ്ടായിരിക്കുന്നതാണ്. തുടര്‍ന്ന് 5.30 മുതല്‍ ഡോ. സ്വാതി നാരായണന്‍റെ കൂച്ചിപ്പുഡി, സൂര്യകാന്തിയിലെ മുതിര്‍ന്ന വിദ്യാര്‍ത്ഥികളുടെ ഭരതനാട്യ-മോഹിനിയാട്ട അവതരണങ്ങള്‍ എന്നിവ നടക്കും. തുടര്‍ന്ന് പ്രമേയാധിഷ്ഠിത ഭരതനാട്യ സംഘാവിഷ്ക്കാരം 'ഭൗമി' (An untold story of Seetha) അരങ്ങിലെത്തുന്നു. രാമായണത്തിലെ സ്ത്രീകഥാപാത്രങ്ങളെ പുനര്‍വ്യാഖ്യാനം ചെയ്തുകൊണ്ടുള്ള രംഗാവിഷ്ക്കാരമാണ് ഭൗമി. പ്രശസ്ത ഭരതനാട്യം നര്‍ത്തകി മഞ്ജു വി നായരും സംഘവുമാണ് ഭൗമി അരങ്ങിലെത്തിക്കുന്നത്.
ഒക്ടോബര്‍ 22ന് വൈകുന്നേരം 5.00 മണിക്ക് സാംസ്കാരിക സമ്മേളനം ആരംഭിക്കുന്ന. ഡോ. എന്‍.ആര്‍. ഗ്രാമപ്രകാശ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പത്മശ്രീ കലാമണ്ഡലം ക്ഷേമാവതി, പത്മശ്രീ കലാമണ്ഡലം ഗോപി, പ്രൊഫ. ജോര്‍ജ്ജ് എസ് പോള്‍, കൂച്ചിപ്പുഡി - യക്ഷഗാന ആചാര്യന്‍ ശ്രീ പസുമാര്‍ത്തി രത്തയ്യ ശര്‍മ്മ, വി. കലാധരന്‍, എം.ജെ.ശ്രീചിത്രന്‍ തുടങ്ങിയ വിശിഷ്ട വ്യക്തികള്‍ പങ്കെടുക്കുന്നു. തുടര്‍ന്ന് സൂര്യകാന്തി പുരസ്ക്കാര സമര്‍പ്പണമാണ് നടക്കുന്നത്.
കഥകളിയിലെ കല്ലുവഴി ചിട്ടയുടെ അപരിമേയ ശോഭയാണ് കലാമണ്ഡലം ഗോപിയാശാന്‍. വിശ്വോത്തര
കലയായ കഥകളിയുടെ വളര്‍ച്ചയ്ക്കു നല്‍കിയ സംഭാവനകളെ മുന്‍നിര്‍ത്തി കലാമണ്ഡലം ഗോപിയാശാനും ഭാരതീയ ശാസ്ത്രീയകലകളെയുംകലാകാരന്മാരെയും ആസ്വാദക ലോകത്തിന് പരിചയപ്പെടുത്തിഇംഗ്ലീഷ്പത്രമാധ്യമങ്ങളില്‍ സംഗീത നൃത്തമേഖലയ്ക്ക് ശക്തമായ ലേഖനപാരമ്പര്യംസൃഷ്ടിക്കാനശക്തമായി പരിശ്രമിച്ച ജോര്‍ജ്ജ് എസ് പോളിനുമാണ് ഇപ്രാവശ്യത്തെസൂര്യകാന്തി പുരസ്ക്കാരം. ഡോ. ആര്‍.എല്‍.വി. രാമകൃഷ്ണന്‍, ശ്രീമതി. സംഗീതാ പ്രസാദ് തുടങ്ങിയവര്‍ സംസാരിക്കും.
തുടര്‍ന്ന് രംഗപ്രവേശം.സാംസ്കാരിക നഗരിക്ക് നൃത്തത്തിന്‍റെയും സംഗീതത്തിന്‍റെയും അഴകും, മിഴിവും നല്‍കുന്ന സൂര്യകാന്തി
ഫെസ്റ്റിവല്‍ 2022 ലേക്ക് എല്ലാവരേയും ആദരപൂര്‍വ്വം ക്ഷണിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്:സൂര്യകാന്തി
9946198999





