ഓച്ചിറ റെയില്‍വേ സ്‌റ്റേഷന് സമീപത്ത് അമ്മയും മകനും ട്രെയിൻ തട്ടി മരിച്ച നിലയില്‍. ശാസ്താംകോട്ട കാരാളിമുക്ക് വേങ്ങ പ്രവണത്തില്‍ വസന്ത(65), മകൻ ശ്യാം(45) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടത്. ജനശതാബ്ദി എക്‌സ്പ്രസാണ് ഇവരെ ഇടിച്ചത്. മൃതദേഹങ്ങള്‍ ചിന്നിച്ചിതറിയ നിലയിലാണ്
ശ്യാം കോയമ്പത്തൂരില്‍ ജോലി ചെയ്യുകയാണ്. ഇന്നലെ നാട്ടിലെത്തിയ ശ്യാം ഭാര്യ പ്രമീളയെയും മകനെയും മർദിച്ചിരുന്നു. ഇവർ പോലീസില്‍ പരാതിപ്പെട്ടതിനെ തുടർന്ന് ശാസ്താംകോട്ട പോലീസ് സ്ഥലത്ത് എത്തിയിരുന്നു. ശ്യാമിനോടും ഭാര്യയോടും ഇന്ന് രാവിലെ സ്‌റ്റേഷനില്‍ എത്താൻ നിർദേശിക്കുകയും ചെയ്തു.
പുലർച്ചെ നാല് മണിയോടെ വസന്തയും ശ്യാമും വീട്ടില്‍ നിന്ന് ഇറങ്ങുകയായിരുന്നു. പിന്നാലെ വസന്തയെ പ്രമീള വിളിച്ചപ്പോള്‍ അടുത്ത ഓണം വരെ തങ്ങള്‍ ഒരിടത്ത് പോകുകയാണെന്നും തിരക്കേണ്ടെന്നുമുള്ള മറുപടിയാണ് ലഭിച്ചത്. പിന്നാലെയാണ് ഇരുവരെയും ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടത്.