ഇന്ത്യൻ വംശജരായ ദമ്പതിമാരായ രാകേഷ് കമൽ(57), ടീന(54) ,മകൾ അരിയാന (18) എന്നിവരാണ് മരിച്ചത്. ഇവരുടെ താമസസ്ഥലത്താണ് മൂന്നുപേരുടെയും മൃതദേഹം കണ്ടത്. കൊലപാതകമല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രാകേഷിന്റെ മൃതദേഹത്തിനടുത്ത് തോക്ക് കണ്ടെത്തിയിരുന്നു.
സമീപകാലത്തായിദമ്പതികൾക്ക് സാമ്പത്തിക പ്രശ്നമുണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
കുടുംബത്തിന്റെ 50 ലക്ഷം ഡോളർ വിലമതിക്കുന്ന ആഡംബര വീട് ഒരുവർഷം മുമ്പ് ജപ്തി ചെയ്യപ്പെട്ടിരുന്നു. തുടർന്ന് വീട് 30 ലക്ഷം ഡോളറിന് വിൽക്കാൻ ദമ്പതികൾ നിർബന്ധിതരായി. രേഖകൾ പ്രകാരം ഇവർ 2019ലാണ് 40 ലക്ഷം ഡോളർ മൂല്യമുള്ള 11കിടപ്പുമുറികളുള്ള 19,000 ചതുരശ്ര അടി വരുന്ന വസതി വാങ്ങിയിട്ടുണ്ടെന്നും കണ്ടെത്തി. 2016ൽ തുടങ്ങിയ എഡ്യുനോവ കമ്പനി 2021ൽ പിരിച്ചുവിട്ടു. കമ്പനിയുടെ ചീഫ് ഓപറേറ്റിങ് ഓഫിസറായിരുന്നു ടീന. ഡൽഹി യൂനിവേഴ്സിറ്റിയിലും ഹാർവാർഡ് യൂനിവേഴ്സിറ്റിയിലുമാണ് ടീന പഠിച്ചത്.
രാകേഷ് ബോസ്റ്റൺ യൂനിവേഴ്സിറ്റി, എം.ഐ.ടി സ്ലോൺ സ്കൂൾ ഓഫ് മാനേജ്മെന്റ്, സ്റ്റാൻഫോർഡ് യൂനിവേഴ്സിറ്റി എന്നിവിടങ്ങളിലാണ് പഠിച്ചത്. എഡ്യുനോവയിലെത്തും മുമ്പ് രാകേഷ് നിരവധി വിദ്യാഭ്യാസ കൺസൽട്ടിങ് മേഖലയിൽ പ്രവർത്തിച്ചിട്ടുണ്ട്. 2021ൽ കമ്പനി പാപ്പരായി എന്നു കാണിച്ച് ദമ്പതികൾ ഹരജി നൽകിയിരുന്നു. എന്നാൽ മതിയായ രേഖകളില്ലാത്തതിനാൽ കേസ് തള്ളുകയായിരുന്നു.