ഭൂകമ്പം നാശം വിതച്ച തുർക്കിയിലും സിറിയയിലും മരിച്ചവരുടെ എണ്ണം 21,000 കടന്നു. തുർക്കിയിൽ മരണസംഖ്യ 17,100 ഉം സിറിയയിൽ 3,100 പിന്നിട്ടു. നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണ്.രക്ഷാപ്രവർത്തനവും തുടരുന്നു. നൂറ്റാണ്ടിൻ്റെ ദുരന്തം എന്നാണ് തുർക്കി പ്രസിഡൻ്റ് രജിപ് തയ്യിബ് എർദോഗാൻ ഭൂകമ്പത്തെ വിശേഷിപ്പിച്ചത്.ഒരു ലക്ഷത്തിലധികം പേരാണ് രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നത്. അതിശൈത്യവും മഴയും മൂലം രക്ഷാപ്രവർത്തനം മന്ദഗതിയിലാണെന്നതും പ്രതിസന്ധിയാണ്. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണ് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി.