മികച്ച മുഖപ്രസംഗത്തിനുള്ള വി കരുണാകരൻ നമ്പ്യാർ അവാർഡിന് മാധ്യമം ദിനപ്പത്രത്തിലെ കെ. സുൽഹഫിനാണ്.
മികച്ച ഹ്യൂമൻ ഇൻ്ററസ്റ്റിങ് സ്റ്റോറിക്കുള്ള അവാർഡ് ദീപിക ദിനപ്പത്രം സ്റ്റാഫ് റിപ്പോർട്ടർ റിച്ചാർഡ് ജോസഫിന് ലഭിച്ചു. മലയാള മനോരമ സ്പെഷ്യൽ കറസ്പോണ്ടൻ്റ് കെ. ജയപ്രകാശ് ബാബുവിനാണ് മികച്ച അന്വേഷണാത്മക റിപ്പോർട്ടിനുള്ള ചൊവ്വര പരമേശ്വരൻ അവാർഡ്. മനോരമയിലെ തന്നെ ഫഹദ് മുനീറിനാണ് മികച്ച വാർത്താ ചിത്രത്തിനുള്ള പുരസ്കാരം .
ദൃശ്യ മാധ്യമ പ്രവർത്തനത്തിനുള്ള അവാർഡ് ഏഷ്യാനെറ്റ് ന്യൂസിലെ വിനീത വി പി അർഹയായി.
മികച്ച പ്രാദേശിക പത്രപ്രവർത്തനത്തിനുള്ള Dr. മൂർക്കന്നൂർ നാരായണൻ അവാർഡിന് മാതൃഭൂരി നെടുമങ്ങാട് ലേഖകൻ തെന്നൂർ ബി. അശോകും അർഹനായി.
25000 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് അവാർഡ്.