കൊച്ചി: ഭാരതം തദ്ദേശീയമായി വികസിപ്പിച്ച ആദ്യ വിമാനവാഹിനിക്കപ്പൽ ഐഎൻഎസ് വിക്രാന്ത് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു. കൊച്ചിൻ ഷിപ്പ് യാർഡിൽ രാവിലെ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് പ്രധാനമന്ത്രി കപ്പൽ കമ്മീഷൻ ചെയ്തത്.
രാജ്യത്തിന്റെ പ്രതിഭയുടെ പ്രതീകമാണ് ഐഎൻഎസ് വിക്രാന്ത് എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി ഒരു ലക്ഷ്യവും നമുക്ക് അപ്രാപ്യമല്ലെന്ന് വിക്രാന്ത് സൂചിപ്പിക്കുന്നുവെന്നും കൂട്ടിച്ചേർത്തു. നാവികസേനയ്ക്കും ഷിപ്പ് യാർഡിനും നന്ദി അർപ്പിച്ച പ്രധാനമന്ത്രി രാജ്യത്തിന്റെ സ്വപ്‌നംനാവികസേനസഫലമാക്കിയെന്നും പറഞ്ഞു.
പ്രധാനമന്ത്രിക്കൊപ്പം പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, വിവിധ സേനാമേധാവികൾ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
അന്താരാഷ്ട്ര രംഗത്ത് ഭാരതത്തിൻ്റെ പ്രസക്തിയെസംബന്ധിച്ചിടത്തോളം വലിയ നേട്ടമാണ് ഇന്ന് കൈവരിച്ചിരിക്കുന്നത്. തദ്ദേശീയമായി വിമാനവാഹിനിക്കപ്പൽ നിർമ്മിക്കുകയെന്നത് വികസിത രാജ്യങ്ങൾക്ക് പോലും വൻ വെല്ലുവിളിയായിരിക്കേയാണ് നമ്മുടെ നേട്ടം. കപ്പൽ നിർമ്മിക്കുന്ന ആറാമത്തെ രാജ്യമാണ് ഭാരതം. പതിമൂന്ന് വർഷം കൊണ്ട് കൊച്ചിൻ ഷിപ്പ് യാർഡിലാണ് ഐഎൻഎസ് വിക്രാന്തിന്റെ നിർമ്മാണം പൂർത്തിയായ തെന്നതിൽ മലയാളികൾക്കും അഭിമാനിക്കാം. 2300 കോടിയോളം രൂപ ചെലവഴിച്ചാണ് കപ്പലിന്റെ നിർമ്മാണം.
ഏത് നിർണ്ണായക ഘട്ടത്തിലും കടലിന് നടുവിൽ എല്ലാ വിധ സൗകര്യങ്ങളോടും കൂടിയ ഒരു ചെറുനഗരമായിരിക്കും ഐഎൻഎസ് വിക്രാന്ത്. രാജ്യത്ത് നിർമ്മിക്കപ്പെട്ടതിൽ ഏറ്റവും വലിയ കപ്പൽ, കൊച്ചിൻ ഷിപ്പ് യാർഡിൽ നിർമ്മിച്ച ആദ്യ പടക്കപ്പൽ, 3ഡി മോഡലിങ്സംവിധാനംഉപയോഗപ്പെടുത്തി രൂപകൽപന ചെയ്ത രാജ്യത്തെ ആദ്യ വിമാനവാഹിനി കപ്പൽ തുടങ്ങി ഒട്ടേറെ സവിഷേതകൾ ഐഎൻഎസ് വിക്രാന്തിനുണ്ട്.