കൊടുങ്ങല്ലൂരിൽ നിന്നും വന്ന വേലായി സ്വാമിയാണ് തൻ്റെ ഇഷ്ട ദൈവമായ അയ്യപ്പ സ്വാമിക്ക് കാണിക്കയായി 'ജമ്നാപ്യാരി ' വർഗ്ഗത്തിൽപ്പെട്ട ആടിനെ നൽകിയത്.
ശബരിമല ചവിട്ടുന്ന ഭക്തർ അയ്യപ്പന് കാണിക്കയായി വ്യത്യസ്ത വസ്തുക്കൾ കൊണ്ടുവരിക മണ്ഡലകാലത്തു പതിവാണ്. ഇത്തവണ നട തുറന്നതിന് ശേഷം ലഭ്യമാകുന്ന വ്യത്യസ്തമായ കാണിക്കയാണ് ജമ്നാപ്യാരി ആട്.
കാനനപാത താണ്ടി ആടുമായി എത്തിയ വേലായി സ്വാമി പതിനെട്ടാം പടിക്ക് താഴെ ആടിനെ കെട്ടിയ ശേഷം അയ്യപ്പ ദർശനത്തിനു പോയി. വരുന്നത് വരെ സുരക്ഷയ്ക്ക് നിന്ന പോലീസുകാരോട് പോലും ഇണങ്ങാതെ പിണങ്ങി നിന്ന ആട് വേറിട്ട കാഴ്ചയായി.അയ്യപ്പന് കാണിക്കയായി സമർപ്പിച്ച ആടിനെ പിന്നീട് ശബരിമലയിലെ ഗോശാലയുടെ ചുമതലക്കാരായ ജീവനക്കാർ ഏറ്റുവാങ്ങി.