പെട്ടിമുടിയിലെ ഉരുൾപൊട്ടലിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടിയാണ് ഗോപിക. ഡോക്ടർ ആകണമെന്നായിരുന്നു അച്ഛൻ പി ഗണേഷിൻ്റെയും അമ്മ തങ്കത്തിൻ്റെയും ആഗ്രഹം.ഉരുൾപൊട്ടലിൽ കുടുംബത്തിലെ 24 പേരെയാണ് കഴിഞ്ഞ വർഷം ഗോപിക്ക് നഷ്ടമായത്. ദുരന്തം ഉണ്ടായ ദിവസം ഗണേശൻ്റെ സഹോദരിയുടെ മകളുടെ തിരുവനന്തപുരത്തുള്ള വീട്ടിലായിരുന്നു ഗോപികയും സഹോദരി ഹേമലതയും. പ്ലസ് ടുവിന് എല്ലാ വിഷയത്തിലും A+പ്ലസ് ഗോപിയ്ക്ക് ലഭിച്ചിരുന്നു. ഇത് അറിഞ്ഞ് ദേവികുളം എംഎൽഎ എ.രാജാ മുൻകൈയ്യെടുത്ത് പാലായിലുള്ള മെഡിക്കൽ എൻട്രൻസ് കോച്ചിങ് സ്ഥാപനത്തിലെ അധികൃതരുമായി സംസാരിച്ചതിൻ്റെ പശ്ചാത്തലത്തിൽ ഗോപികയുടെ പഠന ചിലവ് അവർ ഏറ്റെടുക്കുകയും ചെയ്തു.