അഹമ്മദാബാദ്: രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ചവരെ ഡിഎൻഎ പരിശോധനയിൽ തിരിച്ചറിഞ്ഞു. 184 പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്. തിരിച്ചറിഞ്ഞ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി. ഫോറൻസിക് സയൻസ് ലബോറട്ടറി, നാഷണൽ ഫോറൻസിക് സയൻസസ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ ഫോറൻസിക് സംഘങ്ങളാണ് ഡിഎൻഎ പരിശോധന നടത്തുന്നത്.
അഹമ്മദാബാദ് സിവിൽ ആശുപത്രിയിലാണ് പരിശോധന പുരോഗമിക്കുന്നത്. 163 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതിൽ 21 പേരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറും. നിരവധി പേരെ ഇനിയും തിരിച്ചറിയാനുണ്ട്. ഇവരുടെ ഡിഎൻഎ ഫലം ഉടൻ ലഭ്യമാകുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
പരിക്കേറ്റ 71 പേരിൽ 42 പേരെ ഡിസ്ചാർജ് ചെയ്തു. ചിലർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടു. മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ പരിശോധന പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.