നാലാമത് അഖില ഭാരതീയ മഹാവിഷ്ണു പാണ്ഡവീയ സത്രവിളംബരഘോഷയാത്ര ഇന്ന് തിരുവൻവണ്ടൂർ ശ്രീഗുരുദേവ ഭദ്രകാളീ ദേവീ ക്ഷേത്രത്തിൽ നിന്നും രാവിലെ 10മണിക്ക് ദേവസ്വം ബോർഡ് പ്രസിഡണ്ട് അഡ്വ. കെ .അനന്തഗോപനെയും, ചീഫ് എഞ്ചിനീയർ ആർ. അജിത് കുമാറിനെയും സ്വീകരിച്ചുകൊണ്ട് ആയിരക്കണക്കിന് ഭക്തജനങ്ങളുടെ അകമ്പടിയോടെ തിരുവൻവണ്ടൂർ ക്ഷേത്രാങ്കണ ത്തിലേക്ക് വിളമ്പര ഘോഷയാത്ര നടക്കും.
താലപ്പൊലി, വഞ്ചിപാട്ട് ,ചെണ്ടമേളം , പഞ്ചവാദ്യം, നിശ്ചല ലദൃശ്യം, കാവടി,കരകം എന്നിവ ഘോഷയാത്രയ്ക്ക് മിഴിവേകും. തുടർന്ന് ദേവസ്വംബോർഡ് പ്രസിഡണ്ട് പാണ്ഡവീയസ ത്രത്തിന്റെ തീയതിയും സത്രആ ചാര്യനെയും വേദിയിൽ പ്രഖ്യാപിച്ചു സത്രവിളംബരം ചെയ്യും, ഇതോടനുബന്ധിച്ചു അതിശ്രേഷ്ഠമായ ഗോദാനം,തുടർന്ന് സമൂഹസദ്യയും നടക്കും.
സത്രത്തോടനുബന്ധിച്ചു കഴിഞ്ഞ ദിവസങ്ങളിൽ മഴയും വെയിലിനെയും അവഗണിച്ചു കൊണ്ട് തിരുവൻവണ്ടൂരിലും സമീപ കരകളിലുമുള്ള ഭക്തജങ്ങൾ ക്ഷേത്ര പരിസരം ശുചീകരിച്ചു കൊണ്ട് സത്രത്തിന്റെ വരവറിയിച്ചു.പാണ്ഡവരിൽ നാലാമനായ നകുലന്റെ തേവര മൂർത്തിയായ പടിഞ്ഞാറോട്ട് ദർശനമായ മഹാവിഷ്ണുപ്രതിഷ്ഠ ആണ് തിരുവൻവണ്ടൂറിലേത്.
അൻപത്തിയൊന്നു ദിവസം നീണ്ടുനിൽ ക്കുന്ന വിഗ്രഹലബ്‌ദി മഹായഞജവും കഴിഞ്ഞ അറുപത് വർഷങ്ങളായി ഇവിടെ നടന്നു പോകുന്നു. എല്ലാ ദിവസവും മുടങ്ങാതെ അന്നദാനം നടക്കുന്ന ക്ഷേത്രം എന്ന പ്രത്യേകതയും ഇവിടെ ഉണ്ട്.ബി.രാധാകൃഷ്ണമേനോൻ ചെയർമാനായും ,സജു ഇടക്കല്ലിൽ വൈസ് ചെയർമാനും ,എസ് .കെ .രാജീവ് ജനറൽ കൺവീനറായുമുള്ള സത്രസമിതിയുടെ നേതൃത്വത്തിലാണ് വിപുലമായ ഒരുക്കങ്ങൾ നടക്കുന്നത് .