ചെന്നൈ: ശബരിമല ദർശനം കഴിഞ്ഞ് മലയിറങ്ങിയെങ്കിലും തിരികെ നാട്ടിലേയ്ക്ക് മടങ്ങാനാവാതെ കുടുങ്ങിയത് രണ്ടായിരത്തോളം അയ്യപ്പഭക്തർ. മിഗ്ജൗമ് ചുഴലിക്കാറ്റിനെ തുടർന്ന് നിരവധി ട്രെയിൻ സർവിസുകൾ റദ്ധാക്കിയതാണ് വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയവരെ പ്രതിസന്ധിയിലാക്കിയത്. ശബരിമലയിലേക്കുള്ള പ്രവേശന കവാടമായ ചെങ്ങന്നൂർ റയിൽവെ സ്റ്റേഷനിലും പരിസരത്തുമാണ് നിരവധി അയ്യപ്പഭക്തന്മാർ കുടുങ്ങിയത്.
നിരവധി ട്രെയിനുകളാണ് മിഗ്ജൗമ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് റദ്ദാക്കിയത്. ചെന്നൈയിലടക്കം കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സര്‍വീസുകള്‍ എപ്പോള്‍ പുനരാരംഭിക്കുമെന്ന് ഒരു നിശ്ചയവുമില്ലാത്ത സ്ഥിതിയാണ്. ഇതോടെയാണ് അയല്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള ശബരിമല തീര്‍ഥാകരും കുടുങ്ങിയത്. ദര്‍ശനം കഴിഞ്ഞ് മലയിറങ്ങിയ തീര്‍ഥാടകരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ് ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനും പരിസരവും. സ്റ്റേഷനിലെ തീര്‍ത്ഥാടകരുടെ വിശ്രമകേന്ദ്രം നിറഞ്ഞുകവിഞ്ഞു.