മാസപ്പടി, പാലാരിവട്ടം പാലം അഴിമതി ഉൾപ്പെടെ നിരവധി വിഷയങ്ങളിൽ ഹർജിക്കാരനാണ്. കുസാറ്റ് കാമ്പസിന് സമീപം കാരിപ്പള്ളി റോഡില്‍ പുന്നക്കാട്ട് വീട്ടില്‍ ഇന്ന് പുലര്‍ച്ചെ മുറിയില്‍ മരിച്ച നിലയിലകണ്ടെത്തുകയായിരുന്നു.ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്നാണ് സൂചന. ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്ന അദ്ദേഹം ചികിത്സയിലായിരുന്നു
സ്വകാര്യ കമ്പനിയില്‍ നിന്ന് പണം കൈപ്പറ്റിയെന്ന് ആരോപിച്ച് വിവിധ രാഷ്ട്രീയപാര്‍ടി നേതാക്കള്‍ ഉള്‍പ്പെടെ 12 പേരെ പ്രതിയാക്കി ഗിരീഷ് ബാബു അടുത്തിടെ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ ഹര്‍ജി മൂവാറ്റുപുഴ വിജിലന്‍സ് കോടതിതള്ളുകയായിരുന്നു.
ഹൈക്കോടതിസർക്കാർ വാദം ഇന്ന് കേൾക്കാനിരിക്കെ ആണ് ഗിരീഷ് ബാബുവിന്റെ അന്ത്യം.പൊലീസ് സ്ഥലെത്തെത്തിഇന്‍ക്വസ്റ്റ്നടപടികളാരംഭിച്ചു.