നടൻ ഉണ്ണി മുകുന്ദനെതിരായ പീഡനശ്രമക്കേസിൽ സ്റ്റേ അനുവദിച്ചത് തെറ്റായ വിവരം നൽകിയെന്ന് പരാതിക്കാരി ഹൈക്കോടതിയിൽ. കേസ് ഒത്തുതീർപ്പായെന്ന് താൻ ഒപ്പിട്ടു നൽകിയിട്ടില്ലെന്നും പരാതിക്കാരി കോടതിയെ അറിയിച്ചു. വിഷയം ഗൗരവതരമെന്ന് നിരീക്ഷിച്ച ഹൈക്കോടതി കേസിലെ സ്റ്റേ നീക്കി. ഉണ്ണി മുകുന്ദന് വേണ്ടി കോടതിയിൽ ഹാജരായത് ജഡ്ജിയുടെ പേരിൽ കൈക്കൂലി വാങ്ങിയ കേസിൽ പ്രതിയായ അഡ്വ. സൈബി ജോസ് കിടങ്ങൂരായിരുന്നു.

കേസിലെ പരാതിക്കാരിയുമായി ഒത്തുതീർപ്പാക്കിയെന്ന് കാണിച്ച് സൈബി
ജോസ് നൽകിയ രേഖ വ്യാജമെന്ന് കണ്ടെത്തിയതോടെയാണ്
സ്റ്റേ റദ്ദാക്കിയത്. ഒത്തുതീർപ്പ് കരാറിൽ താൻ ഒപ്പിട്ടിട്ടില്ലെന്നാണ്
പരാതിക്കാരി അറിയിച്ചിരിക്കുന്നത്.ഇതോടെ വ്യാജരേഖ ചമയ്ക്കൽ, കോടതിയെ തെറ്റിദ്ധരിപ്പിക്കൽ എന്നിവ ഉണ്ടായെന്ന് നിരീക്ഷിച്ച കോടതി അഡ്വ. സൈബി ജോസ് കിടങ്ങൂർ ഉത്തരം പറഞ്ഞേ മതിയാകൂവെന്ന് വ്യക്തമാക്കി.