മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടിയുടെ ഭൗതികദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ഇന്ന് രാവിലെ ഏഴിന് ജഗതിയിലെ പുതുപ്പള്ളി ഹൗസില്‍ നിന്നും കോട്ടയത്തേക്ക് പുറപ്പെടും. കഴിഞ്ഞ അര നൂറ്റാണ്ടായി തിരുവനന്തപുരം - കോട്ടയം റൂട്ടിലെ സ്ഥിരം യാത്രക്കാരനായിരുന്നു അദ്ദേഹം.
ഒരു പക്ഷേ ഈ റൂട്ടിൽ ഏറ്റവും കൂടുതൽ തവണ യാത്ര ചെയ്തിട്ടുള്ള വ്യക്തിയും ഉമ്മൻ ചാണ്ടിയാവും.
അപൂർവ്വം ചില ദിവസങ്ങളിൽ ഒന്നിലേറെ തവണ തിരുവനന്തപുരം - കോട്ടയം ട്രിപ്പടിച്ച ചരിത്രവും അദ്ദേഹത്തിന് മാത്രം.
ഇന്ന് രാവിലെ അദ്ദേഹത്തിന്റെ ഭൗതിക ശരീരവും വഹിച്ച് തിരുവനന്തപുരം ഡിപ്പോയിലെ JN 336 എസി ലോ ഫ്ളോർ ജൻറം ബസ് അന്ത്യയാത്രക്കായി കടന്നുവരും.
കേശവദാസപുരം, വെഞ്ഞാറമൂട്, കിളിമാനൂര്‍, കൊട്ടാരക്കര, അടൂര്‍, പന്തളം, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി വഴി വിലാപയാത്ര കോട്ടയത്തെത്തും. വഴി നീളെ നാട്ടുകാരും കോൺഗ്രസ് പ്രവർത്തകരും ആദരാഞ്ജലികൾ അർപ്പിക്കും.
വൈകുന്നേരത്തോടെ ഭൗതികദേഹം കോട്ടയത്ത് തിരുനക്കര മൈതാനത്ത് പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് രാത്രിയോടെ പുതുപ്പള്ളിയിലെ കുടുംബവീട്ടില്‍ എത്തിക്കും.
വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ വിലാപയാത്രയായി ഭൗതികദേഹം പുതുപ്പള്ളി വലിയ പള്ളി യിലേക്ക് കൊണ്ടു പോകും. 3.30 മണിയോടെ ഓർത്തഡോക്സ് സഭാ മേലധ്യക്ഷൻ ബസേലിയോസ് മാർത്താമ മാത്യൂസ് തൃതീയൻ കാതോലിക്കാബാവയുടെ മുഖ്യ കാർമികത്വത്തിൽ കബറടക്ക ശുശ്രൂഷകള്‍ ആരംഭിക്കും.