തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ ശക്തമായ പോലീസ് സുരക്ഷയാണ് ഒരുക്കിയിരുന്നത്. സെപ്റ്റംബര്‍ നാലിലെ കലാശക്കൊട്ട്, പോളിംഗ്, ഇന്ന് അവസാനിച്ച ഫലപ്രഖ്യാപനം വരെ നീണ്ടുനിന്ന ഘട്ടങ്ങളിൽ പ്രത്യേകം പോലീസിനെഡ്യൂട്ടിക്കായിനിയോഗിച്ചിരുന്നു. ജില്ലാ പോലീസിന് പുറമേ, സായുധസേനാ വിഭാഗം, കേന്ദ്രസേന വിഭാഗം എന്നിവരെ ഉൾപ്പെടുത്തിയാണ് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ സുരക്ഷഒരുക്കിയിരുന്നത്. പ്രശ്നബാധിധ ബൂത്തുകളിൽ കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നു. കൂടാതെ പോളിംഗ് ബൂത്തുകളിൽ 24 മണിക്കൂറും പോലീസ് പെട്രോളിങ് നടത്തുകയും ചെയ്തിരുന്നു. പോളിങ്ങിനു ശേഷം വോട്ടിംഗ് മെഷീൻ സൂക്ഷിച്ചിരുന്ന ബസേലിയോസ് കോളേജ് കേന്ദ്രീകരിച്ച് കേന്ദ്ര സേനയെയും ,പ്രത്യേക സായുധസേന വിഭാഗത്തെയും, നിയോഗിച്ചിരുന്നു.