*ആർപ്പൂക്കര* : കന്യാസ്ത്രീകൾ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞ് മൂന്നു കന്യാസ്ത്രീകൾക്കു പരിക്കേറ്റു. ഒരാളുടെ നില ഗുരുതരം.
വില്ലൂന്നിയിൽ സെൻ്റ് ഫിലോമിന സകൂളിൻ്റെ ശുചിമുറിയുടെ മുകളിലേയ്ക്കാണ് ഇവർ സഞ്ചരിച്ച ടാറ്റ സുമോ വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞത്. വാഹനത്തി ലുണ്ടായിരുന്ന കന്യാസ്ത്രീകളായ ലൈസ്റ്റേറ്റിയ (49),
സിസ്റ്റർ സാനുപ്രിയാമ്മ (35),സിസ്റ്റർ ജോയൽസ് (65) എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ സിസ്റ്റർ ജോയൽസിൻ്റെ നില ഗുരുതരമാണ്.
ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. സ്കൂളിൽ നിന്നു പുറപ്പെട്ട വാഹനം സ്കൂൾ കെട്ടിടത്തിൻ്റെ ശുചി മുറിയുടെ മുകളിലേയ്ക്ക് തല കീഴായി മറിയുകയായി രുന്നു. വിവരം അറിഞ്ഞ് കോട്ടയത്തുനിന്ന് അഗ്നിശമന സേന സ്ഥലത്തെത്തി അപകടത്തിൽപ്പെട്ടവ രെ സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു. സ്കൂൾ കെട്ടിട ത്തിന്റെ മുകളിൽ കുടുങ്ങിക്കിടന്ന വാഹനം സ്റ്റേഷൻ ഓഫീസർ വിഷ്ണു കുമാറിൻ്റെ നേതൃത്വ ത്തിൽ വടം ഉപയോഗി ച്ച് കെട്ടി നിർത്തിയ ശേഷം സേനാംഗങ്ങളാ യ അസി. സ്റ്റേഷർ ഓഫീസർ ശിവകുമാർ , എഫ്ആർഒ അഹമ്മദ് ഷാഫി അബ്ബാസി, എഫ് ആർ ഒ ഡ്രൈവർ അഭിലാഷ് എന്നിവർ സൺഷേഡിൽ ഇറങ്ങി നിൽക്കുകയും, എഫ്ആർഒ അബ്ബാസി വാഹന മുകളിൽ കയറി വാതിൽ ഗ്യാസ് കട്ടർ ഉപയോഗിച്ച് മുറിച്ചു മാറ്റി ജീപ്പിനുള്ളിൽ കുടുങ്ങി കിടന്നവരെ പുറത്തെടുക്കുകയുമായിരുന്നു.
തുടർന്ന് പരിക്കറ്റേ വരെ മെഡിക്കൽ കോളേജ് ആശുപത്രിയി ൽ എത്തിച്ചു. പിന്നീട് ക്രെയിൻ ഉപയോഗിച്ച് വാഹനം ഉയർത്തി പള്ളി കോമ്പൗണ്ടി ലേക്ക് മാറ്റി.
ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ ശിവകു മാർ ,ഫയർ റെസ്ക്യു ഒഫീസർ ഷജീം, ഷിജി, നിജിൽ കുമാർ, സജീഷ് കുമാർ, അനിൽകുമാർ എന്നിവരും രക്ഷാപ്രവർ ത്തനത്തിൽ പങ്കെടുത്തു.