2022 വർഷത്തിൽ പാലക്കാട് കൂട്ടു പാതയിൽ നിന്നും രണ്ട് പേരെ ബൈക്കിൽ കടത്തുകയായിരുന്ന നാല് കിലോ കഞ്ചാവുമായി കസബ പൊലീസ് പിടികൂടിയ സംഭവത്തിൽ അവസാന കണ്ണിയായ നരികുത്തി കൊപ്പം സ്വദേശിയായ അഹമ്മദ് നിസാം എന്ന ഷിബു (32 ) വിനെയാണ് പാലക്കാട് കസബ പൊലീസ് അറസ്റ്റു ചെയ്തത്. പാലക്കാട് ജില്ലയിലെ നോർത്ത് സ്റ്റേഷനിൽ നിരവധി കേസുകളിൽ പ്രതിയാണ് ഷിബു .എക്സൈസിൽ ഷിബുവിനെതിരെ നിരവധി കേസുകൾ നിലവിലുണ്ട് .തമിഴ്നാട് കോയമ്പത്തൂർ പിടിച്ചുപറി കേസിലും പ്രതിയാണ്.
നാല് കിലോ കഞ്ചാവുമായി ആദ്യം പിടിയിലായത് കല്ലേ പുള്ളി സ്വദേശികളായ സനോജും അജിത്തുമാണ് പിന്നീടുള്ള അന്വേഷണത്തിൽ കാരക്കാട് സ്വദേശിയായ ജിതിൻ എന്ന ജിത്തുവും ചന്ദ്രനഗർ ഉള്ള സന്ദീപ്, ഒലവക്കോടുള്ള വിവേകിനെയും അറസ്റ്റു ചെയ്തിരിന്നു. കഞ്ചാവ് മൊത്തമായി ഒഡിഷയിൽ നിന്ന് കൊണ്ടുവരുകയും പാലക്കാട്, തൃശൂർ , മലപ്പുറം ജില്ലകളിൽ വിൽപ്പന നടത്തിവരുന്ന സംഘമാണിതെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ചരക്ക് വാഹനങ്ങൾ, വാടകക്ക് കൊടുക്കുന്ന വാഹനങ്ങളിലാണ് ഇവർ കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്നത്. വാടകക്ക് എടുക്കുന്ന വീടുകളിലും മറ്റും സ്റ്റോക്ക് ചെയ്ത് ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കുന്ന വലിയ സംഘത്തിലെ കണ്ണികളാണിവർ . കേസിൽ ഇതുവരെ ആറ് പേർ അറസ്റ്റിലായിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒഡീഷയിലെ ജയിലിൽ നിന്നും മിഥുൻ കുമാറിനെ ഈ കേസിൽ അറസ്റ്റുചെയ്തിരിന്നു.
പാലക്കാട് ജില്ലാ പോലീസ് മേധാവി ആനന്ദ് ഐ പി എസ് , എ എസ് പി ഷാഹുൽ ഹമീദ് എന്നിവരുടെ നിർദ്ദേശപ്രകാരം കസബ ഇൻസ്പെക്ടർ രാജീവ് NS, എസ് ഐ അനിൽ കുമാർ , SCPO മാരായ അബുതാഹിർ , രാജീദ്.ആർ, സിജി, ബിനീഷ്, ഹോം ഗാർഡ് മോഹനൻ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത് . പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.