ഗാന്ധിനഗര്‍ : വെള്ളപൊക്കം ഉണ്ടായതിനെ തുടർന്ന് വലിയ നാശനഷ്ടങ്ങൾ ആണ് സൗരാഷ്ട്ര-ദക്ഷിണഗുജറാത്തിലുംസംഭവിചിരിക്കുന്നത്. ഒട്ടുമിക്ക സ്ഥലങ്ങളിലും വെള്ളപൊക്കം മൂലം വാഹനങ്ങള്‍ റോഡില്‍ ഒഴുകി നടക്കുന്ന സാഹചര്യം ആണ്.
അഹമ്മദാബാദിൽ കനത്ത മഴയെ തുടര്‍ന്ന് ഉസ്മാൻപുര, വഡാജ്, നാരൻപുര, നവരംഗ്പുര, പഞ്ചരപോൾ, യൂണിവേഴ്സിറ്റി, എസ്ജി ഹൈവേ, ഇസ്‌കോൺ, തൽതേജ്, ഭോപ്പാൽ തുടങ്ങി നഗരത്തിന്റെ വിവിധ ഭാഗങ്ങള്‍ വെള്ളത്തിന്‍റെ അടിയില്‍ ആണ്. കനത്ത മഴയെ തുടർന്ന് എസ്ജി ഹൈവേയിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വൈകുന്നേരം ശക്തമായ ഗതാഗത കുരുക്ക് അനുഭവപ്പെട്ടു.
ഏറ്റവും കൂടുതല്‍ മഴ ലഭിച്ചിരിക്കുന്നത് ജുനാഗഡിലും നവസാരിയിലും ആണ്. 13 ഇഞ്ചിലതികം മഴയാണ് നവസരിയില്‍ കഴിഞ്ഞ ദിവസം ലഭിച്ചത്. കേന്ദ്ര ഭരണ പ്രദേശമായ ദാദ്ര നഗർഹവേലിയിലെ സിൽവാസ്സയിൽ പാലത്തിൽനിന്നും നദിയിൽ വീണ കാർ കണ്ടെത്തി. കാറിൽ യാത്രചെയ്തിരുന്ന പിതാവും മകനും മരണപ്പെട്ടു. ജുനാഗഡില്‍ NDRF ന്‍റെ ടീം വെള്ളക്കെട്ടില്‍പെട്ട 50 ഓളം ആളുകളെ രെക്ഷപെടുത്തി.
മുഖ്യമന്ത്രി ഭൂപ്പേന്ദ്ര പട്ടേൽ ജുനഗഡ് സന്ദർശിക്കാൻ തീരുമാനിച്ചിരുന്നു എങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാൽ റോഡ് മാർഗ്ഗമോ ഹെലികോപ്റ്റർ മുഖേനെയോ അദ്ദേഹത്തതിന് എത്താൻ കഴിയാത്ത സാഹചര്യം ആയിരുന്നു.
ഭാവ്‌നഗർ ജില്ലയിലെ പാലിതാന താലൂക്കിലെ ഷെട്രുഞ്ചി അണക്കെട്ട്. അണക്കെട്ടിന്റെ 20 ഗേറ്റുകൾ ഇന്നലെ രാത്രി 9 മണിയോടെ ഷെട്രുഞ്ചി ഡാമിൽ അപ് സ്ട്രീമിൽ നിന്ന് ഒരടി വീതം തുറന്നു.
വരുന്ന 48 മണിക്കൂർ നേരത്തേക്ക് സംസ്ഥാനത്ത് ശക്തമായതോ അതിശക്തമായതോ ആയ മഴ ലഭിക്കുമെന്നാണ് പ്രവചനം. ഇതോടൊപ്പം ഭാവ്‌നഗർ, വൽസാദ്, ദാമൻ എന്നീ മൂന്ന് ജില്ലകളിലും ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പുറമെ ബനസ്‌കന്ത, സബർകാന്ത, അഹമ്മദാബാദ് എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടും രാജ്‌കോട്ട്, ബോട്ടാഡ്, സുരേന്ദ്രനഗർ എന്നിവിടങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ദ്വാരക ജില്ലയിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.