കൊച്ചിയിലെ പ്രത്യേക സി ബി ഐ കോടതിയാണ് പ്രതികളെ വെറുതെ വിട്ടത്. കൊലപാതകം നടന്ന് 21 വർഷത്തിന് ശേഷമാണ് വിധി വന്നത്. ഓർത്തഡോക്സ് സഭമാനേജിങ്
കമ്മിറ്റിയംഗമായിരുന്ന മലങ്കര വർഗീസ് 2002 ഡിസംബർ 5 നാണ് കൊല്ലപ്പെട്ടത്.
സഭാ തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്നായിരുന്നു സി ബി ഐ കണ്ടെത്തിയത്.
യാക്കോബായ സഭാ വൈദികനും അങ്കമാലി ഭദ്രാസനത്തിന്റെ മാനേജരുമായ ഫാ. വർഗീസ് തെക്കേക്കര അടക്കമുള്ളവരായിരുന്നു കേസിലെ പ്രതികൾ.