പാറശാല ഷാരോൺ വധക്കേസിൽ മുഖ്യപ്രതി ഗ്രീഷ്മ മൊഴി മാറ്റി. ക്രൈംബ്രാഞ്ചിന്റെ സമ്മർദ്ദം മൂലമാണ് കുറ്റസമ്മതം എന്നാണ് ഗ്രീഷ്മയുടെ രഹസ്യമൊഴി. അമ്മയെയും അമ്മാവനെയും ഒഴിവാക്കാമെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞുവെന്നും ഇത് വിശ്വസിച്ചാണ് കുറ്റമേറ്റതെന്നും ആണ് പുതിയ മൊഴി. നെയ്യാറ്റിൻകര കോടതിയിലെ രണ്ടാം ക്ലാസ് മജിസ്ട്രേറ്റ് വിനോദ് ബാബുവിന് മുന്നിലാണ് ഗ്രീഷ്മ മൊഴി നൽകിയത്.
പലതവണ ജ്യൂസിൽ കീടനാശിനി കലർത്തി നൽകിയതായി ഗ്രീഷ്മ കേസ് അന്വേഷിക്കുന്ന
ജില്ലാ ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിരുന്നു. എന്നാൽ ഇതെല്ലാം നിഷേധിക്കുന്ന
തരത്തിലാണ് പുതിയ മൊഴി. ചോദ്യം ചെയ്യലിന്റെ ആദ്യദിനം തന്നെ ഗ്രീഷ്മ കുറ്റം
സമ്മതിക്കുകയായിരുന്നു എന്നാണ് പോലീസ് പറഞ്ഞത്. ഒക്ടോബർ 25ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചാണ് ഗുരുതരാവസ്ഥയിൽ ആയ
ഷാരോൺ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയത്.