തിരുവനന്തപുരം : കിലെയിൽ പബ്ലിസിറ്റി അസിസ്റ്റന്റായി സൂര്യ ഹേമനെ നിയമിക്കാൻ മന്ത്രി വി ശിവൻകുട്ടി നിരന്തര ഇടപെടൽ നടത്തിയതിന്റെ വിവരങ്ങൾ പുറത്ത്.
തൊഴിൽ മേഖലയിലെ പഠനം, ഗവേഷണം, പരിശീലനം എന്നിവ ലക്ഷ്യമിടുന്ന തിരുവനന്തപുരത്തെ കിലെയിൽ 2021 ജനുവരി നാലിനാണ് സൂര്യ ഹേമൻ ദിവസ വേതനക്കാരിയായി എത്തുന്നത്. ഒരുവർഷം പൂർത്തിയാകുമ്പോഴേക്ക് കരാർ നിയമനമായി.
രണ്ടരമാസം കഴിഞ്ഞ് നിയമനം സാധൂകരിക്കണമെന്നാവശ്യപ്പെട്ട് കിലെയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടർ തൊഴിൽവകുപ്പിന് കത്ത് നൽകി. സർക്കാരിൻ്റെ മുൻകൂർ അനുവാദമില്ലാതെയുള്ള നടപടി അംഗീകരിക്കാനാകില്ലെന്ന് വകുപ്പ് നിലപാടെടുത്തു.
പിന്നാലെ മന്ത്രിയുടെ ഓഫീസ് ഇടപെട്ടതോടെ അപേക്ഷ ധനവകുപ്പിലേക്കെത്തി. ജൂലൈ 7ലെ നടപടി സാധൂകരിക്കാനാകില്ലെന്നും സൂര്യഹേമനെ പിരിച്ചുവിടണമെന്നും ധനവകുപ്പ് വീണ്ടും മറുപടി നൽകി.
താൽകാലിക ജീവനക്കാരെ നിയമിക്കുമ്പോൾ എംപ്ലോയ്‌മെൻറ് എക്‌ചേഞ്ച്വവഴിനിയമിക്കണമെന്നാണ് ചട്ടം. ഇനി ഇത് മറികടക്കരുതെന്ന നിർദേശത്തോടെയാണ്.
സൂര്യഹേമൻ്റെ നിയമനം ഒടുവിൽ സാധൂകരിച്ചത്. 29,535 രൂപ പ്രതിഫല നിരക്കിൽ പബ്ലിസിറ്റി അസിസ്റ്റൻറായി നിയമനം