ന്യൂഡൽഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ഇന്ന് നടക്കുന്നു. ജഗ്ദീപ് ധൻകർ (എൻഡിഎ), മാർഗരറ്റ് ആൽവ (പ്രതിപക്ഷം) എന്നിവരാണു മത്സരരംഗത്ത്. ലോക്സഭയിലെയുംരാജ്യസഭയിലെയും എംപിമാരാണു വോട്ട് ചെയ്യുന്നത്. ഇരു സഭകളിലെയും എംപിമാരുടെ അംഗബലം കണക്കിലെടുക്കുമ്പോൾ ഭരണപക്ഷമായ എൻഡിഎക്കു ജയമുറപ്പാണ്.
തൃണമൂൽ കോൺഗ്രസ് വോട്ടെടുപ്പിൽനിന്നുവിട്ടുനിൽക്കുമെന്നു പ്രഖ്യാപിച്ചതു ആൽവയ്ക്കു ദോഷം ചെയ്യും. തങ്ങളോട് ആലോചിക്കാതെയാണ് കോൺഗ്രസ് നേതാവായആൽവയെപ്രഖ്യാപിച്ചതെന്നാണു തൃണമൂലിന്റെ പരാതി.
പാർലമെന്റ് മന്ദിരത്തിൽ രാവിലെ 10 മുതൽ 5 വരെയാണ് വോട്ടെടുപ്പ്. രാത്രിയോടെ ഫലം പ്രഖ്യാപിക്കും. നിലവിലെ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു ഈ മാസം 10നു സ്ഥാനമൊഴിയും.പുതിയഉപരാഷ്ട്രപതി 11നു സ്ഥാനമേൽക്കും.