വയനാട്: വയനാട്ടിലെ ജനവാസ മേഖലയിൽ ഇറങ്ങി ഭീതി പരത്തിയ കടുവ ചത്ത നിലയിൽ. കടുവയുടെ ജഡം സുൽത്താൻ ബത്തേരിയിലെ പരിശോധന കേന്ദ്രത്തിലേക്ക് മാറ്റി. വ്യാഴാഴ്ചയാണ് ഗാന്ധിനഗറിൽ കടുവയെ അവശനിലയിൽ കണ്ടെത്തിയത് ആറു വയസ്സ് പ്രായമുള്ള പെൺ കടുവയാണ് ചത്തത്. പരിക്കിൽ നിന്നുള്ള അണുബാധയാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. വ്യാഴാഴ്ച രാവിലെ റോഡരികിൽ കണ്ടെത്തിയ കടുവയ്ക്ക് വലതു കാലിന് ഗുരുതര പരിക്കേറ്റിരുന്നു. കടുവയെ വനത്തിലേക്ക് തുരത്താൻ വനപാലകർ നീക്കം നടത്തിയെങ്കിലും പരാജയപ്പെട്ടു. പിന്നാലെ മയക്കുമടി വയ്ക്കാനുള്ള വനം വകുപ്പിന്റെ നീക്കവും വിഫലമായി. ഇതിന് പിന്നാലെ ഇന്ന് രാവിലെ നാരായണപുരം എസ്റ്റേറ്റിലാണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്.
