ലൂധിയാനയിൽ ലിവിങ് പങ്കാളിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു. ധനേപൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഗ്രാമത്തിൽനിന്നാണ് സുനിൽ കുമാറിനെ അറസ്റ്റ് ചെയ്തത്.
ഗോണ്ടയിലെ ധനേപൂർ മേഖലയിലെ ഖ്വാജാജോത് ഗ്രാമവാസിയാണ് സുനിൽ. ലൂധിയാനയിൽവെച്ചാണ് ഇയാൾ 20 വയസ്സുള്ള ലിവിങ് പങ്കാളിയെ കണ്ടുമുട്ടുന്നത്. 'ജോലിക്കായി ലൂധിയാനയിലേക്ക് താമസം മാറിയ സുനിൽ അവിടെ വെച്ച് അതേ ഫാക്ടറിയിൽ ജോലി ചെയ്തിരുന്ന രാധികയെ കണ്ടുമുട്ടി.'
ആറ് മാസമായി ഇരുവരും ലൂധിയാനയിലെ ഫത്തേഗഞ്ച് മേഖലയിലെ വാടകവീട്ടിൽ ഒരുമിച്ച്അടുത്തിടെ മനസ്സിലാക്കി, ഇത് ഇയാളെ പ്രകോപിപ്പിച്ചു. 'സംഭവത്തിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് സുനിൽ രാധികയുടെ ഭൂതകാലത്തെക്കുറിച്ച് മനസ്സിലാക്കി, ഇത് തർക്കങ്ങൾക്ക് കാരണമായി. ജൂൺ എട്ടിന് തർക്കം രൂക്ഷമാവുകയും സുനിൽ രാധികയുടെ കൈകളും കാലുകളും കെട്ടിയിട്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ശേഷം ഒളിവിൽ പോകുകയുമായിരുന്നു,'. രാധികയുടെ മരണശേഷം സഹോദരൻ രാഹുലിന്റെ പരാതിയിൽ പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു.