കോട്ടയം : ജനാധിപത്യ ചേരിക്ക് എന്നും വളക്കൂറുള്ള കോട്ടയത്ത് ഇടതുപക്ഷത്തിന് വിജയം ലഭിച്ചപ്പോഴൊക്കെ ജനാധിപത്യ ചേരികളിലെ വിള്ളലുകൾ മുതലാക്കിയാണ് നേട്ടം കൊയ്തത്.
ഇത്തവണ പി.ജെ.ജോസഫ് തന്നെ കോട്ടയത്ത്.യുഡിഎഫ്സ്ഥാനാര്‍ഥിയായേക്കുമെന്ന സൂചനകളാണ് അദ്ദേഹത്തിന്‍റെ അടുപ്പക്കാര്‍ പങ്കുവയ്ക്കുന്നത്. പി.ജെ മല്‍സരിക്കാനിറങ്ങിയാല്‍ ഇടത് സ്ഥാനാര്‍ഥിയായി ജോസ് കെ മാണിയെ ഇറക്കുന്നതിനെക്കുറിച്ചുളള ആലോചനകള്‍ ഇടത് ക്യാമ്പിലും ശക്തമാണ്. അങ്ങനെ വന്നാൽ സംസ്ഥാനത്തെ ശ്രദ്ധേയ മത്സരങ്ങൾ നടക്കുന്ന മണ്ഡലങ്ങളിൽ ഒന്നായി കോട്ടയവും മാറും.
യുഡിഎഫില്‍ കോട്ടയം പാര്‍ലമെന്‍റ് സീറ്റ് ജോസഫ് ഗ്രൂപ്പിനെന്ന കാര്യത്തില്‍ ഏതാണ്ട് ധാരണയായി കഴിഞ്ഞു. പക്ഷേ ആര് മല്‍സരിക്കുമെന്ന ചോദ്യം നിലനിൽക്കുകയാണ്.പാര്‍ലമെന്‍റില്‍ പോകണമെന്ന ആഗ്രഹം അഞ്ചാണ്ടു മുമ്പത്തെ ഇലക്ഷന്‍ കാലത്ത് സാക്ഷാല്‍ കെഎം മാണിയ്ക്കു മുന്നില്‍ തുറന്നു പറഞ്ഞ് സീറ്റ് ഏതാണ്ട് ഉറപ്പിച്ചതാണ് പി ജെ ജോസഫ്. പക്ഷേ അവസാന നിമിഷം ജോസഫിന് സീറ്റു പോയി. അതുകൊണ്ടു തന്നെ ഇക്കുറി മല്‍സരത്തിന് ജോസഫിറങ്ങുമെന്ന അഭ്യൂഹം ശക്തമാണ് കേരള കോണ്‍ഗ്രസ് അണികള്‍ക്കിടയില്‍.
ഇതിനിടയിൽ ഫ്രാന്‍സിസ് ജോര്‍ജ്, പി.സി.തോമസ്, തോമസ് ഉണ്ണിയാടൻ, സജി മഞ്ഞക്കടമ്പിൽ ഉള്‍പ്പെടെ സീറ്റ് ആഗ്രഹിക്കുന്ന പാര്‍ട്ടിയിലെ രണ്ടാം നിര നേതാക്കൾ പി ജെ യുടെ മനസിലിരിപ്പ്പ്രതീക്ഷിച്ചിരിക്കുകയാണ്