എട്ട് ആഴ്ചത്തേക്കാണ് സ്റ്റേ അനുവദിച്ചിട്ടുള്ളത്. മെയ് രണ്ടിന് തൽസ്ഥിതി റിപ്പോർട്ട് നൽകണമെന്ന് കോടതി നിർദേശിച്ചു.
ജില്ല കലക്ടർ, കോർപ്പറേഷൻ സെക്രട്ടറി എന്നിവർക്കാണ് കോടതി നിർദേശം നൽകിയിരിക്കുന്നത്.
ബ്രഹ്മപുരം വിഷയത്തിൽ ഹൈക്കോടതി നിരീക്ഷണം തുടരും. കേസ് മെയ് 23 ന് വീണ്ടും പരിഗണിക്കും
ബ്രഹ്മപുരം തീപിടുത്തത്തിൽ കൊച്ചി കോർപ്പറേഷന് 100 കോടി രൂപയാണ് ദേശീയ ഹരിത ട്രൈബ്യൂണൽ പിഴയിട്ടത്.
ചീഫ് സെക്രട്ടറിക്ക് മുൻപാകെ ഒരു മാസത്തിനുള്ളിൽ തുക അടക്കണമെന്നായിരുന്നു കഴിഞ്ഞ മാസം ട്രൈബ്യൂണൽ ഉത്തരവിട്ടത്.
തീപിടുത്തത്തെ തുടർന്നുണ്ടായ പൊതുജനാരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കാൻ ഈ തുക വിനിയോഗിക്കണമെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല നടപടി വേണമെന്നും ട്രൈബ്യൂണൽ നിർദ്ദേശിച്ചിരുന്നു.
മാലിന്യ സംസ്കരണത്തിന് നടപടികൾ സ്വീകരിക്കാത്തിന് സർക്കാരിനും കോർപ്പറേഷനും കടുത്ത വിമർശനമാണ് ട്രൈബ്യൂണൽ ഉയർത്തിയത്.