ചരിത്രത്തിലാദ്യമായി ബിജെപി തിരുവനന്തപുരം നഗരസഭയില്‍ അധികാരം പിടിക്കുമ്പോള്‍ മേയറാകാനുള്ള നിയോഗം വി.വി രാജേഷിന്.
ബിജെപിയില്‍ ആർ.എസ്.എസിൻ്റെ പിന്തുണയാണ് വിവി രാജേഷിന് മേയർ സ്ഥാനത്ത് എത്താൻ സഹായകമായത്.
എ ബി വി പി യിലും യുവമോർച്ചയിലും രാജേഷിൻ്റെ സമകാലീനനായിരുന്ന അഡ്വ . എസ് . സുരേഷ്, രാജീവ് ചന്ദ്രശേഖർ സംസ്ഥാന അദ്ധ്യക്ഷനായതിന് പിന്നാലെ പാർട്ടിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി. തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റായിരുന്ന രാജേഷ് ഒതുക്കപ്പെട്ടതായി ചിലർ പ്രചരിപ്പിച്ചിരുന്നു.
തിരുവനന്തപുരം ഡെപ്യൂട്ടി മേയറാകുന്ന ആശാ നാഥ് സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. പട്ടിക ജാതി വിഭാഗത്തില്‍ നിന്നുള്ള നേതാവായ ആശാനാഥ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചിറയിൻകീഴ് സംവരണ മണ്ഡലത്തില്‍ മത്സരിച്ച് ബി ജെ പി യുടെ വോട്ട് വിഹിതം കാര്യമായി വർദ്ധിപ്പിച്ചിരുന്നു.
ഈ സാഹചര്യത്തില്‍ ആശാനാഥിനെ ഡെപ്യൂട്ടി മേയറാക്കിയതിലൂടെ പട്ടിക ജാതി വോട്ട് സമാഹരിക്കാനുകുമെന്നാണ് ബി ജെ പി യുടെ പ്രതീക്ഷ.
മേയർ സ്ഥാനത്തേക്ക് പരിഗണിച്ച മുൻ ഡിജിപി ശ്രീലേഖ നിയമസഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂർക്കാവില്‍ നിന്ന് മത്സരിക്കുന്നതിന് സാധ്യതയുണ്ട്. ശ്രീലേഖ അവഗണിക്കപ്പെട്ടു എന്ന് പ്രചരിച്ചാല്‍ അത് തിരിച്ചടിയാകുമെന്ന ആശങ്ക ബി ജെ പി ക്കുണ്ട്.
സി പി ഐ യുടെ വിദ്യാർത്ഥി വിഭാഗമായ എ ഐ എസ് എഫിലൂടെ പൊതുരംഗത്തെത്തിയ വിവി രാജേഷ് സി പി ഐ ബന്ധം ഉപേക്ഷിച്ചാണ് എബിവിപി വഴി ബി ജെ പി യിലെത്തിയത്.















































































