മരുന്ന് കമ്പനിയുടെ പിഴവ് മൂലം തിരുവനന്തപുരം ആർസിസിയിൽ തലച്ചോറിനെ ബാധിച്ച കാൻസറിനു ചികിത്സയിലുള്ളവർക്കു ശ്വാസകോശ കാൻസർ ബാധിതർക്കുള്ള കീമോതെറപ്പി ഗുളികകൾ മാറി നൽ കിയതായി റിപ്പോർട്ട്. മരുന്നിൻ്റെ പാക്കിംഗിൽ കമ്പനിക്കു വന്ന പിഴവാണ് ഇതിനിടയാക്കിയത്. 2130 കുപ്പികളിൽ 2125 കുപ്പികളും വിതരണം ചെയ്‌തതിനു ശേഷമാണ് പിഴവ് കണ്ടുപിടിച്ചത്. എത്ര രോഗി കൾക്കു ഇതു നൽകിയിട്ടുണ്ടെന്ന വിവരം ലഭ്യമായിട്ടില്ല.
ഗുജറാത്തിലെ ഗ്ലോബെല ഫാർമ നിർമിച്ച ടെമൊസോളോ മൈഡ്-100 എന്ന ഗുളികയുടെ അഞ്ച് എണ്ണം വരുന്ന കുപ്പിയുടെ പാക്കിംഗിലാണ് പിഴവ് സംഭവിച്ചത്. ടെമൊസോളോമഡ്-100 എന്ന പേരുള്ള പേപ്പർ ബോക്സിൽ എറ്റോപോസൈഡ്- 50 എന്ന ഗുളികയുടെ കുപ്പിയാണ് വിതരണം ചെയ്തത്. കുപ്പിക്കു പുറത്തും എറ്റോപോസൈഡ്- 50 എന്നായിരുന്നു.
വ്യാജമരുന്നു വിറ്റതിനുള്ള വകുപ്പ് അനുസരിച്ച് ഗ്ലോബെല ഫാർമയ്ക്കെതിരെ കേസ് റജിസ്‌റ്റർ ചെയ്ത് സംസ്ഥാന ഡ്രഗ് കൺട്രോളർ ബാക്കി വന്ന ഗുളികകളും ആർസിസിയുടെ വിശദീകരണവും ഉൾപ്പെടെ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.