ഈ പ്രദേശങ്ങളില്‍ കടുവയുടെ സാന്നിദ്ധ്യം ഉണ്ടായിട്ടും വനംവകുപ്പ് വേണ്ട നടപടികള്‍ സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കമ്ബിപ്പാലത്തെ പല സ്ഥലങ്ങളിലായി കടുവയെ കണ്ടിരുന്നതായി നാട്ടുകാർ പരാതിപ്പെട്ടിരുന്നു. ഇന്നലെ ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തുകയും കടുവയുടെ കാല്‍പ്പാടാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
ഈ പ്രദേശങ്ങളില്‍ നിരീക്ഷണ ക്യാമറയും കടുവയെ പിടികൂടാനുളള കൂടും സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.