തിരു.: മുഖ്യമന്ത്രി പിണറായി വിജയന്റെ സെക്രട്ടേറിയറ്റിലെ ഓഫീസും കോൺഫറൻസ് ഹാളും നവീകരിക്കുന്നതിന് 2.11 കോടി രൂപ ചെലവഴിച്ചു. ഇതിന് അനുമതി
നൽകി പൊതു ഭരണ അഡീഷനൽ ചീഫ്
സെക്രട്ടറി കെ.ആർ. ജ്യോതിലാൽ ഉത്തരവിറക്കി.
മുഖ്യമന്ത്രിയുടെ ഓഫീസും ചേംബറും 60.46 ലക്ഷം മുടക്കിയാണു നവീകരിക്കുന്നത്.ഇന്റീരിയർജോലികൾക്കു 12.18 ലക്ഷവും ഫർണിച്ചറിന് 17.42 ലക്ഷവും അനുവദിച്ചു. പിണറായി വിജയന്റെ നെയിം ബോർഡ്, എംബ്ലം, ഫ്ലാഗ് പോൾസ് എന്നിവ തയാറാക്കുന്നതിന് 1.56 ലക്ഷം രൂപയാണു ചെലവ്. ശുചിമുറിക്കും റെസ്റ്റ് റൂമിനും 1.72 ലക്ഷവും പ്രത്യേക ഡിസൈനിൽ ഉള്ള ഫ്ലഷ് ഡോറിന് 1.85 ലക്ഷവും ചെലവഴിക്കും. സോഫ ലോഞ്ച് 92,920 രൂപ, ഇലക്ട്രിക്കൽ ജോലി 4.70 ലക്ഷം, എസി 11.55 ലക്ഷം, അഗ്നിശമന സംവിധാനം 1.26 ലക്ഷം എന്നിങ്ങനെയാണ്ആകെ 60.46 ലക്ഷം കണക്കാക്കിയത്.