ഭീകരപ്രവർത്തനം തെളിഞ്ഞതായി എൻ ഐ എ കോടതി. വധശ്രമവും, ഗൂഡാലോചനയും അടക്കമുള്ള കുറ്റങ്ങളും തെളിഞ്ഞെന്ന് കോടതി.
രണ്ടാം പ്രതി സജൽ, മൂന്നാം പ്രതി നാസർ, അഞ്ചാം പ്രതി നജീബ്, ഒന്‍പതാം പ്രതി നൗഷാദ്, പതിനൊന്നാം പ്രതി മൊയ്തീൻ കുഞ്ഞ്, പന്ത്രണ്ടാം പ്രതി അയ്യൂബ് എന്നിവര്‍ കുറ്റക്കാരെന്ന് കോടതി.നാലാം പ്രതി ഷഫീഖ്, മന്‍സൂര്‍, അസീസ്, സുബൈർ, മുഹമ്മദ് റാഫി എന്നിവരെ വെറുതെവിട്ടു.
പ്രാകൃതമായ വിശ്വാസത്തിന്റെ പേരിലാണ് തന്നെ അക്രമിച്ചത്.ഇരയ്ക്ക് നീതി കിട്ടുമെന്നത് അബദ്ധ വിശ്വാസം. ഇന്ത്യൻ നിയമം സംരക്ഷിച്ചു എന്ന് മാത്രം.
സവാദിനെ കണ്ടത്താൻ കഴിയാത്തത് നിയമ സംവിധാനത്തിന്റെ പരാജയം. തന്നെ ആക്രമിക്കാൻ ഗ്രൂഢാലോചന നടത്തിയവർ ഇപ്പോഴും കാണാമറയത്താണ്,
അവരാണ് ശരിയായ കുറ്റവാളികൾ.
പ്രാകൃത മനുഷ്യരായ അവരെ ആധുനിക ബോധമുള്ളവരാക്കാണം.തന്റെജീവിതത്തെ ആരും തകർത്തിട്ടില്ല. പക്ഷേ നഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.
ഏത് യുദ്ധത്തിൽ ജയിക്കുന്ന പോരാളിക്കും നഷ്ടങ്ങൾ ഉണ്ടാകും
ആ യുദ്ധത്തിൽ പോരാട്ടം തുടരുകയാണെന്നും പ്രൊഫ. ടി ജെ ജോസഫ് പറഞ്ഞു.