ലാലു യാദവിന്റെ ബീഹാറിലും ഡല്‍ഹിയിലും ഉള്ള സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.
ആറ് കോടിയോളം രൂപയുടെ സ്വത്തുക്കള്‍ ഇ ഡി കണ്ടുകെട്ടിയിട്ടുണ്ട്. കേസില്‍ കൂടുതല്‍ നിയമനടപടികള്‍ സ്വീകരിച്ചുവരികയാണ്.
യു പി എ സര്‍ക്കാരില്‍ റെയില്‍വേ മന്ത്രിയായിരിക്കേ ജോലി വാഗ്ദാനം ചെയ്ത് ഭൂമിതട്ടിപ്പ് നടത്തിയെന്നാണ് കേസ്. കേസില്‍ ഇ ഡിയുടെ നടപടി ലാലുവിന്റെ കുടുംബത്തിനേറ്റ കനത്ത തിരിച്ചടിയായാണ് കരുതുന്നത്.
ഇത് മൂന്നാം തവണയാണ് എൻഫോഴ്സ്മെന്റ് ലാലുപ്രസാദിനെതിരെ നടപടിയെടുക്കുന്നത്.ലാലുപ്രസാദിന്റെയും, മകൻ തേജസ്വി യാദവിന്റെയും പേരിലുള്ള സ്വത്തുക്കളില്‍ ചിലത് മുൻപ് കണ്ടുകെട്ടിയിരുന്നു.