തിരുവനന്തപുരം:ആര്യങ്കോട്പോലീസാണ് സ്വമേധയാ കേസ്സെടുത്തത്.വി എച്ച് പി പഠന ശിബിരത്തിൻ്റെ ഭാഗമായാണ് ആയുധമേന്തി റാലി നടത്തിയത്.
സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കേസ്സെടുത്തത്.
ആയുധ നിയമ പ്രകാരമാണ് കേസ്. മത സ്പർധയ്ക്ക് ശ്രമിച്ച കുറ്റവും ചുമത്തി.
അതേസമയം, വാളുമായി പെൺകുട്ടികൾ റാലി നടത്തിയ സംഭവത്തിനെതിരെ രൂക്ഷ വിമർശനമുയർന്നിരുന്നു. ടി.എന്‍ പ്രതാപന്‍ എം.പി അടക്കമുള്ളവർ ഇതിനെതിരെ രംഗത്ത് വന്നിരുന്നു. ആയുധമേന്തി ദുര്‍ഗാവാഹിനി പ്രവര്‍ത്തകര്‍ റാലി നടത്തിയതിനെതിരെ ചില സംഘടനകളും രംഗത്ത് വന്നു. ഇത്തരം ആപല്‍ക്കരമായ പ്രകടനങ്ങളും പ്രദര്‍ശനങ്ങളും കേരളത്തില്‍ തുടരുന്നത് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ പിടിപ്പുകേടുകൊണ്ടാണെന്ന് പ്രതാപന്‍ പറഞ്ഞു. ഭീതി വിതച്ചും കൊയ്തും വര്‍ഗീയവാദികള്‍ നാടിനെ നശിപ്പിക്കുന്നത് എങ്ങനെ അംഗീകരിക്കാൻ കഴിയുമെന്നും അദ്ദേഹം ചോദിച്ചു.