സ്ത്രീധനം ഒരിക്കലും പ്രോത്സാഹിപ്പിക്കാനാകില്ല. സര്‍ക്കാര്‍ വിഷയം ഗൗരവത്തോടെയാണ് കാണുന്നത്. റിപ്പോര്‍ട്ട് ലഭിച്ച ശേഷം ശക്തമായ നടപടി എടുക്കുമെന്നും മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.അതേസമയം, സംഭവത്തില്‍ ആണ്‍സുഹൃത്ത് ഡോ. റുവൈസ് കസ്റ്റഡിയിലെടുത്തു.
ഒളിവില്‍ കഴിയുകയായിരുന്ന ഡോ. റുവൈസിനെ കൊല്ലം കരുനാഗപ്പള്ളിയില്‍ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.ഇന്ന് പുലര്‍ച്ചെയാണ് റുവൈസിനെ കസ്റ്റഡിയിലെടുത്തത്. റുവൈസിനെ തിരുവനന്തപുരത്ത് എത്തിച്ച് പൊലീസ് ചോദ്യം ചെയ്തുവരുകയാണ്.കഴിഞ്ഞ ദിവസമാണ് റുവൈസിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തത്. ഡോ. ഷഹനയെ വിവാഹം കഴിക്കാമെന്ന് റുവൈസ് വാഗ്ദാനം ചെയ്തിരുന്നു.കൂടുതല്‍ സ്ത്രീധനം കിട്ടില്ലെന്ന് വന്നതോടെ വിവാഹത്തില്‍ കൂടുതൽസ്ത്രീധനത്തിനായി ഡോ.റുവൈസും പിതാവും സമ്മർദ്ദം ചെലുത്തിയെന്ന് ആത്മഹത്യ ചെയ്ത ഡോ.ഷഹ്നയുടെ സഹോദരൻ ജാസിം.
പണമാണ് വലുതെന്ന് റുവൈസ് ഷഹ്നയോട് പറഞ്ഞു. രജിസ്റ്റർ വിവാഹം മതിയെന്ന് പറഞ്ഞിട്ടും റുവൈസ് തയ്യാറാകാതെ ബന്ധത്തിൽ നിന്ന് ഒഴിഞ്ഞതാണ് ഷഹ്ന ആത്മഹത്യ ചെയ്യാൻ കാരണമെന്നും സഹോദരൻ. ഡോ. റുവൈസ് പിന്മാറിയെന്നും ഇതാണ് ഷഹ്ന ആത്മഹത്യ ചെയ്യാന്‍ കാരണമെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു.