കുമരകം സെന്‍റ് ജോണ്‍സ് ആറ്റാമംഗലം യാക്കോബായ സുറിയാനി പള്ളിയിൽ മാേർ യൂഹാനാേൻ മാംദാേനയുടെ 171-ാമത് പുകഴ്ച പെരുന്നാളിന് കൊടിയേറി. രാവിലെ എട്ടിന് വിശുദ്ധ കുർബാനയെ തുടർന്ന് കോട്ടയം ഭദ്രാസന മെത്രാപ്പോലീത്തയും എപ്പിസ്ക്കോപ്പൽ സുന്നഹദോസ് സെക്രട്ടറിയുമായ തോമസ് മാർ തീമോത്തിയോസ് തിരുമേനിയാണ് കാെടിയേറ്റിയത്. ഫാ. വിജി കുരുവിള എടാട്ടിൻ്റെയും ഫാ. എബിൻ ജാേർജ് നീലിമംഗലത്തിൻ്റേയും സാന്നിധ്യത്തിലായിരുന്നു കൊടിയേറ്റ്. നാളെ രാവിലെ 7.30ന് ഫാ.ബര്‍ യൂഹാനോന്‍ റമ്പാന്‍, മൂന്നിന് രാവിലെ 7.30ന് ഫാ. ഫിലിപ്പ് വര്‍ഗ്ഗീസ് വടക്കേപ്പറമ്പില്‍, നാലിന് രാവിലെ 7.30ന് ഫാ. തോമസ് കുര്യന്‍ കണ്ടാന്ത്ര എന്നിവര്‍ വി.കുര്‍ബ്ബാന അര്‍പ്പിക്കും.
ഒന്ന്, രണ്ട്, മൂന്ന്, നാല് ദിവസങ്ങളിൽ
വൈകുന്നേരം 6.30 ന് ഫാ. സോബിന്‍ ഏലിയാസ് അറയ്ക്കലൊഴത്തില്‍, ഫാ. ഗ്രിഗര്‍ ആര്‍ കൊള്ളന്നൂര്‍, ഫാ. എബി വര്‍ക്കി വെങ്ങോല, അഡ്വ.ഷീബാ തരകന്‍ എന്നിവര്‍ വചന ശുശ്രൂഷ നടത്തും.
അഞ്ചിനാണ് ഇടവക ദിനം.സഖറിയാസ് മാര്‍ പീലക്സീനോസ് തിരുമനസിന്‍റെ മുഖ്യ കാര്‍മികത്വത്തില്‍ വി. മൂന്നിന്മേല്‍ കുര്‍ബ്ബാനയും തുടര്‍ന്ന് ആദ്യഫല ലേലവും സ്നേഹ വിരുന്നും നടത്തും. ദനഹാ പെരുന്നാൾ ദിവസമായ ആറിനാണ് വേമ്പനാട്ട് കായൽ തീരത്തു നിന്നും പള്ളിയിലേക്ക് നടത്തുന്ന ചരിത്ര പ്രസിദ്ധമായ റാസാ.
രാവിലെ എട്ടിന് ഏലിയാസ് മോര്‍ യൂലിയോസ് തിരുമേനിയുടെ കാര്‍മികത്വത്തില്‍ വി. കുര്‍ബ്ബാനയും ദനഹാ ശുശ്രൂഷയും നടത്തപ്പെടും. തുടര്‍ന്ന് നേര്‍ച്ച വിളമ്പ്. വൈകുന്നേരം ആറിനാണ് വേമ്പനാട് കായല്‍ തീരത്തെ വി. ദൈവമാതാവിന്‍റെ നാമത്തിലുള്ള കുരിശുപള്ളിയില്‍ നിന്ന് ഭക്തി നിര്‍ഭരമായ റാസ ആരംഭിക്കുന്നത് . റാസായെതുടർന്ന് ടു മെൻ ടാലൻ്റ് ഷാേ . ഏഴിനാണ് പ്രധാന പെരുന്നാള്‍. മലങ്കര മെത്രാപ്പോലീത്തായും നിയുക്ത കാതോലിക്കായുമായ ജോസഫ് മാര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ പ്രധാന കാര്‍മികത്വത്തില്‍ വി. മൂന്നിന്മേല്‍ കുര്‍ബ്ബാനയും തുടര്‍ന്ന് പ്രദക്ഷിണവും നേർച്ച വിളമ്പും നടക്കും.