കൊച്ചി കലൂർ സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴരയ്ക്ക് തുടങ്ങുന്ന മത്സരത്തില്‍ കരുത്തരായ ഹൈദരാബാദ് എഫ്സിയാണ് എതിരാളികള്‍.
പ്ലേ ഓഫ് മത്സരത്തിനായി മികച്ച മുന്നൊരുക്കം നടത്താനായിരിക്കും മത്സരത്തില്‍ ബ്ലാസ്റ്റേഴ്സിന്‍റെ ശ്രമം.
നോക്കൗട്ട് ചിത്രം തെളിഞ്ഞതിനാല്‍ ഇന്നത്തെ കേരള ബ്ലാസ്റ്റേഴ്സ്-ഹൈദരാബാദ് എഫ്സി മത്സരത്തിന് പ്രസക്തിയില്ല. എന്നാല്‍
ജയിച്ച് എലിമിനേറ്റര്‍ മത്സരത്തിലേക്ക് ആത്മവിശ്വാസത്തോടെ പോകാൻ കഴിയും.
കൂടാതെ ബെംഗളൂരു എഫ്സിക്കെതിരെ എലിമിനേറ്റര്‍ ജയിച്ചാല്‍ സെമിയിലെ എതിരാളി ഇതേ ഹൈദരാബാദാണ്.
അവര്‍ക്ക് ഒരു മുന്നറിയിപ്പ് കൊടുക്കാം.
അതിനാല്‍ ഇന്നത്തെ കളി ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച് പരിശീലന മത്സരത്തിന് സമാനം.
കൊച്ചിയിലെ റെക്കോര്‍ഡുകളും കാണികളും തന്നെ ബ്ലാസ്റ്റേഴ്സിന്‍റെ കരുത്ത്.
ഹോം ഗ്രൗണ്ടില്‍ ഉജ്ജ്വല പ്രകടനമാണ് ഈ സീസണില്‍ ബ്ലാസ്റ്റേഴ്സിന്‍റേത്.
കളിച്ച ഒന്‍പതില്‍ ഏഴിലും ജയം സ്വന്തമാക്കി. ഹൈദരാബാദിനെ അവരുടെ തട്ടകത്തില്‍ പോയും ബ്ലാസ്റ്റേഴ്സ് തോല്‍പ്പിച്ചിരുന്നു. ഒറ്റ ഗോളിനായിരുന്നു ജയം.
ഒരു മത്സരത്തിലെ വിലക്കിന് ശേഷം അഡ്രിയാന്‍ ലൂണയും പരിക്ക് ഭേദമായി പ്രതിരോധതാരം മാര്‍കോ ലെസ്കോവിച്ചും തിരിച്ചെത്തുന്നതും ബ്ലാസ്റ്റേഴ്സിന്‍റെ ആത്മവിശ്വാസം കൂട്ടും. എന്നാല്‍ കഴിഞ്ഞ കളിയില്‍ റെഡ് കാര്‍ഡ് വാങ്ങിയ മലയാളി താരം കെ പി രാഹുലിന് ഇന്ന് കളിക്കാനാവില്ല. പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനക്കാരായി സെമിയിലേക്ക് നേരിട്ട് യോഗ്യത നേടിയ ഹൈദരാബാദിന് ആശങ്കകളില്ലാതെ കളിക്കാവുന്ന മത്സരമാണിത്. നിലവിലെ ചാമ്പ്യന്മാരുടെ കരുത്ത് ക്യാപറ്റനും മുന്‍ ബ്ലാസ്റ്റേഴ്സ് താരവുമായ സൂപ്പര്‍ താരം ബര്‍തലോമിയോ ഒഗ്ബച്ചെയാണ്.