പൊലിസിൻ്റെ മുൻപില്‍ വെച്ചാണ് ആള്‍ക്കൂട്ടത്തിനിടെയില്‍ നിന്നും മർദ്ദനമേറ്റത്. കൂടെയുണ്ടായിരുന്ന മകളുടെ സുഹൃത്തിനോട് അപമര്യാദയായി ചോദ്യം ചെയ്തതിന് തളാപ്പ് സ്വദേശി കൃഷ്ണകുമാറിനും ഭാര്യയ്ക്കുമാണ് മർദ്ദനമേറ്റത്.
സംഭവത്തിൻ്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അകാരണമായാണ് കൃഷ്ണകുമാറിനെ വളഞ്ഞിട്ട് മർദ്ദിച്ചത്. സ്ത്രീകള്‍ ഉള്‍പ്പെടെ ഉത്സവത്തിനെത്തിയവർ ചിതറി ഓടിയിരുന്നു. മർദ്ദനം തടയാൻ ശ്രമിച്ച കൃഷ്ണകുമാറിൻ്റെ ഭാര്യയെയും തള്ളിയിട്ടു. പൊലിസ് അക്രമികളെ ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുത്തപ്പോഴാണ് അക്രമികള്‍ പിൻതിരിഞ്ഞത്. സംഭവത്തില്‍ രാഷ്ട്രീയമില്ലെന്നാണ് പൊലിസ് പറയുന്നത്. കൂടുതല്‍ സംഘർഷമൊഴിവാക്കുന്നതിനായി തളാപ്പ് ഭാഗത്ത് പൊലിസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.