കൊച്ചി:നഗരസഭയിലഡെങ്കിപ്പനിയടക്കം കൊതുകുജന്യ രോഗങ്ങള്‍ പടരുമ്പോള്‍ അനക്കമില്ലാതെ നഗരസഭ. കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ ഊർജ്ജിതമാക്കണമെന്ന ജില്ലാ ആരോഗ്യ വിഭാഗത്തിന്റെ ഉത്തരവും നഗരസഭ കേട്ടമട്ടില്ല. കൊച്ചി കോര്‍പ്പറേഷനിലെ കൊതുക് നിര്‍മ്മാര്‍ജ്ജന സ്ക്വാഡിന്റെ പ്രവര്‍ത്തനം കഴിഞ്ഞ മാര്‍ച്ചില്‍ അവസാനിച്ചതായും വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു.
എറണാകുളം ജില്ലയില്‍ ഈ മാസം ഇതുവരെ ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 143 പേര്‍ക്ക് 660 പേര്‍ ഡെങ്കിപ്പനി ലക്ഷണങ്ങളുമായി ചികിത്സ തേടി. ഇതില്‍ പകുതിയിലധികം പേരും കൊച്ചി കോര്‍പ്പറേഷന്‍ പരിധിയിലെ താമസക്കാരാണ്. ജില്ലയില്‍ ഈ മാസം റിപ്പോര്‍ട്ട് ചെയ്ത രണ്ട് ഡെങ്കി പനി മരണങ്ങളും കോര്‍പ്പറേഷന്‍ പരിധിയില്‍ തന്നെയാണ്. നഗരസഭ പരിധിയില്‍ ഈഡിസ്, ക്യൂലക്സ് കൊതുകുകള്‍ പെരുകുന്നതായി ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ വിഭാഗത്തിന്റെ പരിശോധയിലും കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് നഗരസഭ ആരോഗ്യവിഭാഗം കൊതുക് നശീകരണമടക്കം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍, കോര്‍പ്പറേഷൻ പരിധിയില്‍ ഇത്രയധികം ആളുകള്‍ പനിക്കിടക്കയിലായിട്ടും നഗരസഭ അധികൃതര്‍ ഇതൊന്നും അറിഞ്ഞ മട്ടില്ല. നഗരസഭയിലെ കൊതുക് നിര്‍മ്മാര്‍ജ്ജന സ്ക്വാഡിന്റെ പ്രവര്‍ത്തനം കഴിഞ്ഞ മാര്‍ച്ച് 31ന് അവസാനിച്ചതായാണ് ഇതുമായി ബന്ധപ്പെട്ട വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നത്. നിലവില്‍ പുതിയ സ്ക്വാഡ് രൂപീകരിച്ചിട്ടില്ലെന്ന മറുപടിയും നഗരസഭ നല്‍കിയിട്ടുണ്ട്.
കൊതുക് നിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചെറിയ കാനകള്‍ വൃത്തിയാക്കുന്നതിന് 25,000 രൂപ വീതം അനുവദിച്ചതായും വിവരാവകാശ മറുപടിയില്‍ നഗരസഭ അറിയിക്കുന്നു. എന്നാല്‍ ഈ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമായി നടപ്പാക്കിയിട്ടില്ലെന്നാണ് അഴുക്ക് മൂടി കിടക്കുന്ന കാനകളുടെ ദൃശ്യങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്.
〰️〰️〰️〰️〰️〰️〰️
*വാട്ട്സ് ആപ്പ് ഗ്രൂപ്പ് ലിങ്ക്*
https://chat.whatsapp.com/HWS42T22mdhDpfax1uzEjz
*ടെലിഗ്രാം ഗ്രൂപ്പ് ലിങ്ക്*
https://t.me/pradesikavarthakal
*ഫേസ് ബുക്ക് പേജ് ലിങ്ക്*
https://www.facebook.com/പ്രാദേശിക-വാർത്തകൾ-104093892163469/