കൊച്ചി:മയക്കുമരുന്നായ ഹെറോയിന്‍ എന്നറിയപ്പെടുന്ന ബ്രൗണ്‍ ഷുഗറുമായി അസ്സം സ്വദേശിയായ യുവാവ് കൊച്ചി സിറ്റി നര്‍ക്കോട്ടിക് സെല്ലിന്റെ പിടിയിലായി.
അസ്സം സ്വദേശിയായ 21 വയസ്സുള്ള ജഹറുള്‍ ഇസ്ലാം എന്ന യുവാവാണ് നര്‍ക്കോട്ടിക് സെല്‍ പോലീസ് അസിസ്റ്റന്റ് കമ്മീഷറുടെ കീഴിലുള്ള ഡാന്‍സാഫ് ടീമിന്റെ പിടിയിലായത്.
കൊച്ചി സിറ്റി ഡാൻസാഫും, തൃക്കാക്കര പോലീസും ചേർന്നു നടത്തിയ പരിശോധനയിൽ 23 ഗ്രാം ഹെറോയിനും, 78 ഗ്രാം കഞ്ചാവുമായി പ്രതിയെ പിടികൂടുകയായിരുന്നു.
അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ പ്രത്യേകിച്ച് അസ്സാമില്‍ നിന്നുമുള്ള തൊഴിലാളികള്‍ക്കിടയില്‍ വിതരണം ചെയ്യുന്നതിനായാണ് ഹെറോയിന്‍ കൊച്ചിയിലേക്ക് കൊണ്ടു വന്നത്.
ആസാമീസ് മാത്രം സംസാരിക്കുന്ന ആളുകള്‍ താമസിക്കുന്ന കോളനികളിലാണ് ഇവര്‍ മയക്കു മരുന്ന് ഒളിപ്പിച്ചു വക്കുന്നതെന്ന് പോലീസ് പറഞ്ഞു.
ഇത്തരം കോളനികളെ നിരീക്ഷിച്ച്, പരിശോധിച്ച് വളരെ സാഹസികമായാണ് പോലീസ് മയക്കു മരുന്നായ ഹെറോയിനും, കഞ്ചാവും പ്രതിയില്‍ നിന്നും കണ്ടെടുത്തത്.
പിടികൂടിയ ഹെറോയിന്‍ ആസ്സാമില്‍ നിന്നു വരുന്ന ആളുകളുടെ കൈയ്യില്‍ മാത്രം കാണപ്പെടുന്നതാണ് എന്ന് പോലീസ് പറഞ്ഞു.
കൊച്ചി പോലീസ് കമ്മീഷണറേറ്റ് ഇന്‍സ്പെക്ടര്‍ ജനറല്‍ & പോലീസ് കമ്മീഷണറായ ശ്രീ. നാഗരാജു ചകിലം IPS ന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് നര്‍ക്കോട്ടിക് സെല്‍ പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ.എ.അബ്ദുള്‍ സലാം, തൃക്കാക്കര പോലീസ് സബ്ബ് ഇൻസ്പെക്ടര്‍ റഫീഖ്, DANSAF SIയുടെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് ടീമംഗങ്ങളും, തൃക്കാക്കര പോലീസും സംയുക്തമായാണ് പ്രതിയെ പിടികൂടിയത്.
ഹെറോയിന്‍ ലഭിച്ച ഉറവിടം അറിയുന്നതിന് പ്രതിയെ വിശദമായി ചോദ്യം ചെയ്യണമെന്ന് കൊച്ചി പോലീസ് കമ്മീഷണറേറ്റ് നര്‍ക്കോട്ടിക് സെല്‍ പോലീസ് അസിസ്റ്റന്റ് കമ്മീഷണറായ കെ.എ. അബ്ദുള്‍ സലാം പറഞ്ഞു.