ഇനിയുള്ള മോഹന്‍ലാല്‍- ആന്റണി പെരുമ്പാവൂര്‍ സിനിമകളും തീയറ്ററില്‍ റിലീസ് ചെയ്യില്ലെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ബ്രോഡാഡി അടക്കം ആശിര്‍വാദ് ഫിലിംസിന്റെ ഇനിയുള്ള അഞ്ച് സിനിമകളും ഒടിടിയിലായിരിക്കും റിലീസ് ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു.
'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' സിനിമ ഒ.ടി.ടിയില്‍ റിലീസ് ചെയ്യാന്‍ നിര്‍ദേശിച്ചത് മോഹന്‍ലാലാണെന്ന് നിര്‍മാതാവ് ആന്‍റണി പെരുമ്ബാവൂര്‍ പറഞ്ഞു. സിനിമ ഒരുക്കിയത് തീയറ്ററില്‍ വരണമെന്ന് ആഗ്രഹിച്ച് തന്നെയാണ്. എന്നാല്‍, കോവിഡടക്കമുള്ള കാരണങ്ങളാല്‍ സിനിമ തിയറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയാത്ത സാഹചര്യമാണ്.
വെള്ളിയാഴ്ച മന്ത്രി സജി ചെറിയാന്‍റെ നേതൃത്വത്തില്‍ നടക്കാനിരുന്ന ചര്‍ച്ചയും മുടങ്ങിയതോടെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചു. തീയറ്റര്‍ ഉടമകളുടെ സംഘടനക്ക് കൂടുതല്‍ ഒന്നും ചെയ്യാനില്ലെന്ന് മനസ്സിലായി.
തിയറ്റര്‍ ഉടമകള്‍ 40 കോടിയുടെ അഡ്വാന്‍സ് തന്നു എന്നത് തെറ്റാണ്. ഇത്രയും വലിയൊരു തുക ഒരു സിനിമക്കും ഇതുവരെ അഡ്വാന്‍സ് ലഭിച്ചിട്ടില്ല. 4.895 കോടി രൂപയാണ് തീയറ്റര്‍ ഉടമകള്‍ തന്നത്. പിന്നീട് ആ പൈസ തിരിച്ചുകൊടുത്തു
നാല് വര്‍ഷം മുൻപത്തെ കണക്കുപ്രകാരം ഒരു കോടി ഇപ്പോഴും തീയറ്ററുകള്‍ തരാനുമുണ്ട്- ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.