ചെന്നൈ: മതിയായ പരിചരണം നൽകാതെ അവഗണിക്കുന്ന മക്കളുടെ പേരിൽ എഴുതിയ സ്വത്ത് റദ്ദാക്കാൻ മാതാപിതാക്കൾക്ക് അവകാശമുണ്ടെന്ന് മദ്രാസ് ഹൈക്കോടതി. ചെന്നൈയിൽ സർവീസിൽനിന്ന് വിരമിച്ച വ്യോമസേന ഉദ്യോഗസ്ഥൻ സ്വത്ത് മൂത്ത മകന്റെ പേരിൽ എഴുതി വെച്ചിരുന്നു. എന്നാൽ വാർദ്ധക്യസഹജമായ പ്രയാസങ്ങൾ അനുഭവിക്കവെ പരിചരിക്കാത്തതിനാലും ചികിത്സ ലഭ്യമാക്കാത്തതിനാലും സ്വത്തുക്കൾ ആധാരം ചെയ്തത് റദ്ദാക്കാൻ ഇദ്ദേഹം കോടതിയെ സമീപിക്കുകയായിരുന്നു.
കേസ് കീഴ്ക്കോടതി തള്ളിയതിനെത്തുടർന്ന് സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ജസ്റ്റിസ് ആശ പരിഗണിച്ചു. തുടർന്നാണ് വിധി.