2002ലെ ഗോധ്ര ട്രെയിന്‍ കത്തിച്ച കേസിലെ എട്ട് പ്രതികള്‍ക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. മറ്റ് നാല് പ്രതികളുടെ ജാമ്യാപേക്ഷ അവരുടെ പങ്ക് കണക്കിലെടുത്ത് കോടതി തള്ളി. 17 വര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുന്ന് എട്ട് പ്രതികള്‍ക്ക് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. കേസിൽ ആകെ 31 പ്രതികൾ ഉണ്ടായിരുന്നതിൽ 15 പേരുടെ ജാമ്യാപേക്ഷ തള്ളി. 8 പ്രതികൾക്കാണ് സംഭവത്തില്‍ ഉള്ള അവരുടെ പങ്ക് കണക്കില്‍ എടുത്തു ജാമ്യം അനുവതിച്ചത്. 7 പേരുടെ ജാമ്യാപേക്ഷ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
2002-ലെ ഗോധ്ര ട്രെയിൻ കത്തിച്ച കേസിലെ പ്രതികള്‍ക്കാണ് ഇപ്പോള്‍ ജാമ്യം ലഭിച്ചത്. സംഭവത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പടെ 59 പേര്‍ മരിക്കുകയും തുടര്‍ന്ന് ഗുജറാത്തില്‍ വര്‍ഗീയ കലാപം പൊട്ടിപ്പുറപ്പെടുകയുംചെയ്തിരുന്നു. കുറ്റവാളികള്‍ ട്രെയിന്‍ പുറത്തു നിന്നും പൂട്ടിയതിനാലും തീ അണക്കാന്‍ എത്തിയ അഗ്നിശമന സേനക്ക് നേരെ കല്ലേറ് നടത്തിയതിനാലും മരണസംഖ്യ വര്‍ദ്ധിചെതെന്നും, അപൂർവങ്ങളിൽ അപൂർവമായ കേസെന്ന് ചൂണ്ടിക്കാട്ടി ഗുജറാത്ത് സർക്കാർ ഇവരുടെ ജാമ്യാപേക്ഷയെ എതിർത്തിരുന്നു.