മോൻസൺ മാവുങ്കലുമായുള്ള വിവാദ ഇടപാടുകളുടെ പേരിൽ ഐജി ലക്ഷ്മണക്ക് സസ്പെൻഷൻ.
പുരാവസ്തു തട്ടിപ്പിൽ ലക്ഷ്മണ ഇടനിലക്കാരനായതിൻ്റെ തെളിവു പുറത്തായിട്ടുണ്ട്.
സസ്പെൻഷൻ ഉത്തരവിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പിട്ടു. പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കലുമായി ബന്ധമുണ്ടന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇതോടെയാണ് ഐ ജി ലക്ഷ്മണക്ക് സസ്പെൻഷൻ കിട്ടിയത്. മുഖ്യമന്ത്രി ഈ ഫയലിൽ ഒപ്പിടുകയും ചെയ്തു. പുരാവസ്തു തട്ടിപ്പ് കേസിൽ മോൻസൺ മാവുങ്കലുമായി ഐ ജി ലക്ഷ്മണക്ക് ബന്ധമുണ്ടന്ന് ക്രൈം ബ്രാഞ്ചാണ് കണ്ടത്തിയത്. ലക്ഷ്മണയുടെ പങ്ക് വ്യക്തമാക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. ഇതേ തുടർന്നാണ് സസ്പെൻഷൻ.